2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

വാള്‍സ്ട്രീറ്റ് കീഴടക്കല്‍ : സാധ്യതകളുടെ പരീക്ഷണശാല

ഓ­രോ­രു­ത്തര്‍­ക്കും അവ­ര­വ­രു­ടെ കഴി­വി­നും, കഠി­നാ­ധ്വാ­ന­ത്തി­ലൂ­ടെ­യു­ള്ള വി­ജ­യ­ത്തി­നും അവ­സ­രം നല്കി­ക്കൊ­ണ്ട്  എല്ലാ­വര്‍­ക്കും ജീ­വി­തം നല്ല­തും സമൃ­ദ്ധി­നി­റ­ഞ്ഞ­തും ആയി­മാ­റ്റുക എന്ന എഴു­ത്തു­കാ­ര­നും, ചരി­ത്ര­കാ­ര­നും ആയ ജെ­യിം­സ് റ്റര്‍­സ്ലോ ആഡം­സി­ന്റെ പ്ര­ശ­സ്ത­മായ വരി­കള്‍ ആണ് അമേ­രി­ക്കന്‍ സ്വ­പ്നം എന്ന­പേ­രില്‍ അറി­യ­പ്പെ­ടു­ന്ന­ത്. അ­മേ­രി­ക്ക അതി­ന്റെ സ്വാ­ത­ന്ത്ര്യ­പ്ര­ഖ്യാ­പ­ന­ത്തി­ന്റെ അടി­സ്ഥാ­ന­മാ­യി അമേ­രി­ക്കന്‍ സ്വ­പ്ന­ത്തെ ഉദ്ഘോ­ഷി­ച്ചി­രി­ക്കു­ന്ന­ത് "എ­ല്ലാ മനു­ഷ്യ­രെ­യും തു­ല്യ­രാ­യി സൃ­ഷ്ടി­ച്ചി­രി­ക്കു­ന്നു, അതൊ­ടൊ­പ്പം ജീ­വന്‍, സ്വാ­ത­ന്ത്ര്യം, ജീ­വി­തോ­ല്ലാ­സം മു­ത­ലായ ചോ­ദ്യം ചെ­യ്യാ­നാ­വാ­ത്ത ചില അവ­കാ­ശ­ങ്ങ­ളും സൃ­ഷ്ടാ­വ് അവര്‍­ക്ക് സമ്മാ­നി­ച്ചി­ട്ടു­ണ്ട്," എന്നാ­ണ്.
എ­ന്നാല്‍ കാ­ലം മാ­റു­ന്ന­തോ­ടെ അമേ­രി­ക്കന്‍ സ്വ­പ്ന­ങ്ങള്‍­ക്കും പു­തിയ രൂ­പ­വും ഭാ­വ­വും ഉണ്ടാ­യി. സമൂ­ഹ­ത്തി­ന്റെ ഭാ­ഗ­മാ­കു­വാ­നും എല്ലാ­വര്‍­ക്കും സമൃ­ദ്ധ­മാ­യി ജീ­വി­ക്കു­വാ­നു­മു­ള്ള സാ­മ്പ­ത്തിക സ്ഥി­തി­യാ­ണ് ഇന്ന­ത്തെ അമേ­രി­ക്കന്‍ സ്വ­പ്നം. മനു­ഷ്യ നിര്‍­മ്മി­ത­മായ തട­സ്സ­ങ്ങ­ളി­ല്ലാ­തെ ഒരു അമേ­രി­ക്കന്‍ പൌ­ര­ന്റെ കു­ഞ്ഞി­നു ജനി­ച്ചു­വ­ള­രു­വാ­നും, ആവ­ശ്യ­മായ നല്ല വി­ദ്യാ­ഭ്യാ­സം നേ­ടു­വാ­നും മെ­ച്ച­പ്പെ­ട്ട­തൊ­ഴില്‍ കണ്ടെ­ത്തു­വാ­നും ഉള്ള അവ­കാ­ശം എന്നാ­ണ് അതി­ന്റെ അര്‍­ഥം­.
­കൊ­യ്‌­ത്തി­ന്റെ­യും ആര്‍­പ്പി­ന്റെ­യും ഉത്സ­വം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന “ഹാ­ലൂ­വി­യന്‍ ദി­നം” മരി­ച്ച­വ­രു­ടെ­യും ഉത്സ­വം എന്നാ­ണ് അറി­യ­പ്പെ­ടു­ന്ന­ത്! ഈ ഒക്ടോ­ബര്‍ 31 ന് പതി­വു­പോ­ലെ ഹാ­ലൂ­വി­യന്‍ ദി­നം എത്തു­ന്ന­ത് ആര്‍­പ്പു­വി­ളി­ക­ളു­മാ­യി ആവു­മൊ? അമേ­രി­ക്കന്‍ യു­വ­ത്വ­ത്തി­ന് അമേ­രി­ക്കന്‍ സ്വ­പ്ന­ങ്ങ­ളില്‍ ജീ­വി­ക്കു­വാ­നു­ള്ള അവ­കാ­ശം അത് പങ്കു­വ­യ്ക്കു­മൊ? അതൊ മര­ണ­ത്തി­ന്റെ നി­ശ്വാ­സ­ങ്ങള്‍ മാ­ത്ര­മാ­വു­മൊ അതു­പ­ങ്കു­വ­യ്ക്കു­ക? തെ­രു­വ­കള്‍ മൃ­ത­രെ­പ്പോ­ലെ ജീ­വി­ക്കു­വാന്‍ വി­ധി­ക്ക­പ്പെ­ട്ട­വര്‍ കൈ­യ്യ­ട­ക്കു­ന്ന പ്ര­ഭാ­ത­ങ്ങള്‍ ... അരു­ണോ­ദ­യ­ത്തി­ന്റെ പു­ത്തന്‍ പ്ര­ഭ­കള്‍ വെ­ള്ളി­വെ­ളി­ച്ചം വാ­രി­വി­ത­റു­ന്നു­മി­ല്ല! ചക്ര­വാ­ള­സീ­മ­കള്‍­ക്ക­പ്പു­റെ ഉയ­രു­ന്ന­ത് ആശ­ങ്ക­യു­ടെ കി­ര­ണ­ങ്ങള്‍ മാ­ത്രം­.
"ധനത്തിന്റെ കുന്നുകൂടല്‍ കൊണ്ട് ലോകത്തിന്റെ അധീശത്വം കൈയ്യടക്കിയ വാള്‍സ്ട്രീറ്റ് ഇന്ന് ദുര്‍ബലമാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലെ മാറുന്ന അക്കങ്ങളിലേക്ക് അല്ല ഇന്ന് വാള്‍സ്ട്രീറ്റ് എന്നു കേള്‍ക്കുമ്പോള്‍ ലോകം കാതോര്‍ക്കുന്നത്. മറിച്ച് അതിന്റെ തൊട്ടരുകില്‍ സുക്കോട്ടി പാര്‍ക്കില്‍ അമേരിക്കന്‍ യുവത്വം തങ്ങളുടെ നഷ്ടസ്വപ്നങ്ങള്‍ക്കുത്തരവാദികളായി വാള്‍സ്ട്രീറ്റിലെ കച്ചവടക്കാരെ കുറ്റംവിധിക്കുന്നതിലാണ് ലോകത്തിന്റെ കാതോര്‍ക്കല്‍!"
ധന­ത്തി­ന്റെ കു­ന്നു­കൂ­ടല്‍ കൊ­ണ്ട് ലോ­ക­ത്തി­ന്റെ അധീ­ശ­ത്വം കൈ­യ്യ­ട­ക്കിയ വാള്‍­സ്ട്രീ­റ്റ് ഇന്ന് ദുര്‍­ബ­ല­മാ­ണ്. സ്റ്റോ­ക്ക് മാര്‍­ക്ക­റ്റി­ലെ മാ­റു­ന്ന അക്ക­ങ്ങ­ളി­ലേ­ക്ക് അല്ല ഇന്ന് വാള്‍­സ്ട്രീ­റ്റ് എന്നു കേള്‍­ക്കു­മ്പോള്‍ ലോ­കം കാ­തോര്‍­ക്കു­ന്ന­ത്. മറി­ച്ച് അതി­ന്റെ തൊ­ട്ട­രു­കില്‍ സു­ക്കോ­ട്ടി പാര്‍­ക്കില്‍ അമേ­രി­ക്കന്‍ യു­വ­ത്വം തങ്ങ­ളു­ടെ നഷ്ട­സ്വ­പ്ന­ങ്ങള്‍­ക്കു­ത്ത­ര­വാ­ദി­ക­ളാ­യി വാള്‍­സ്ട്രീ­റ്റി­ലെ കച്ച­വ­ട­ക്കാ­രെ കു­റ്റം­വി­ധി­ക്കു­ന്ന­തി­ലാ­ണ് ലോ­ക­ത്തി­ന്റെ കാ­തോര്‍­ക്കല്‍! ­ന്യൂ­യോര്‍­ക്കില്‍ കി­ടു­കി­ടെ വി­റ­ക്കു­ന്ന തണു­പ്പി­ന്റെ നാ­ളു­കള്‍ തു­ട­ങ്ങു­ക­യാ­യി. എന്നാല്‍ സൂ­ക്കോ­ട്ടീ­പാര്‍­ക്കി­നു ചൂ­ടു­പി­ടി­ക്കു­ക­യാ­ണ്. സു­ക്കോ­ട്ടീ പാര്‍­ക്കി­ലെ ­സ­മ­രം­ അമേ­രി­ക്കന്‍ യു­വ­ത്വ­ത്തി­ന് കൂ­ടു­തല്‍ പ്ര­തീ­ക്ഷ­കള്‍ നല്കു­ന്നു. അത് അതി­ന്റെ ആദ്യ­പ­രാ­ജ­യ­ങ്ങ­ളില്‍ നി­ന്നും മോ­ച­നം നേ­ടു­ന്നു എന്ന് തോ­ന്നു­ന്നു. കട­ന്നു­പോയ സെ­പ്റ്റം­ബര്‍ 17­ന് പരാ­ജ­യ­ങ്ങ­ളു­ടെ നടു­വില്‍ തു­ട­ങ്ങിയ വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­നം ഇന്ന് മാ­ധ്യ­മ­ങ്ങള്‍­ക്ക് ദി­വ­സം ഒരു വാര്‍­ത്ത എങ്കി­ലും സമ­ര­ത്തെ­പ്പ­റ്റി എഴു­താ­തെ മു­ന്നോ­ട്ടു­പോ­കു­വാന്‍ ആവാ­ത്ത­വി­ധം കു­ടു­തല്‍ ബഹു­ജ­ന­ശ്ര­ദ്ധ­നേ­ടി­ക്കൊ­ണ്ട് അമേ­രി­ക്ക­യു­ടെ മറ്റ് പല­ഭാ­ഗ­ങ്ങ­ളി­ലേ­ക്കും വ്യാ­പി­ക്കു­ക­യാ­ണ്. കട­ന്നു­പോയ മൂ­ന്ന് ആഴ്ച­കള്‍ കൊ­ണ്ട് ചു­രു­ക്കം ചില ചെ­റു­പ്പ­ക്കാര്‍ ചേര്‍­ന്നു­ന­ട­ത്തിയ ഒരു സമ­രം ഒരു ബഹു­ജന പ്ര­സ്ഥാ­ന­മാ­യി മാ­റു­ക­യും അമേ­രി­ക്ക­യു­ടെ കൂ­ടു­തല്‍ ഭാ­ഗ­ങ്ങ­ളി­ലേ­ക്കു വ്യാ­പി­ക്ക­യും ചെ­യ്തു­കൊ­ണ്ട് അതി­ന്റെ ജന­പി­ന്തു­ണ­യും സ്വീ­കാ­ര്യ­ത­യും വര്‍­ദ്ധി­പ്പി­ച്ചി­രി­ക്ക­യാ­ണ്. അമേ­രി­ക്കന്‍ പ്ര­സി­ഡ­ന്റി­നു­പോ­ലും സമ­ര­ക്കാ­രു­ടെ ആവ­ശ്യ­ങ്ങള്‍ തെ­റ്റാ­ണെ­ന്നു­പ­റ­യു­വാന്‍ കഴി­യു­ന്നി­ല്ല.
­പ്ര­തി­ഷേ­ധി­ക്കു­വാ­നും സമ­രം നട­ത്തു­വാ­നും സര്‍­ക്കാ­രി­ന്റെ­യും സി­റ്റി­യു­ടെ­യും മുന്‍­കൂര്‍ അനു­വാ­ദം ആവ­ശ്യ­മു­ള്ള ന്യൂ­യോര്‍­ക്ക് നഗ­ര­ത്തില്‍ ഒക്ടോ­ബര്‍ ഒന്നി­ന് ഒരു മു­ന്ന­റി­യി­പ്പു­മി­ല്ലാ­തെ നഗ­ര­ത്തി­ലെ മാന്‍­ഹ­ട്ടന്‍ ബ്രൂ­ക്‍­ലിന്‍ പ്ര­വി­ശ്യ­ക­ളെ ബന്ധി­പ്പി­ക്കു­ന്ന ചരി­ത്ര­പ്ര­സി­ദ്ധ­മായ ബ്രൂ­ക്‍­ലിന്‍ പാ­ല­ത്തി­ലെ ഗതാ­ഗ­തം സ്തം­ഭി­പ്പി­ച്ചു­കൊ­ണ്ട് വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­നം ഒരു പ്ര­തി­ഷേധ ജാ­ഥ­യാ­യി നി­റ­ഞ്ഞൊ­ഴു­കി. എഴു­നൂ­റില്‍ അധി­കം ആളു­കള്‍ പങ്കെ­ടു­ത്ത ആജാഥ അപ്ര­തീ­ക്ഷി­ത­വും സമ­ര­ത്തി­നു കൂ­ടു­തല്‍ കരു­ത്തു­പ­ക­രു­ന്ന­തു­മാ­യി­രു­ന്നു­.
അ­തോ­ടെ സമ­രം അതി­ന്റെ നിര്‍­ജ്ജീ­വാ­വ­സ്ഥ­വെ­ടി­ഞ്ഞു. അത് കൂ­ടു­തല്‍ ജന­പി­ന്തുണ നേ­ടി­ത്തു­ട­ങ്ങി. ജാ­ഥ­യില്‍ പങ്കെ­ടു­ത്ത­വര്‍ അറ­സ്റ്റു­വ­രി­ച്ചു. ജാ­ഥ­ക്കു­ശേ­ഷം അവര്‍ പ്ര­ഖ്യാ­പി­ച്ചു, "ന്യൂ­യോര്‍­ക്ക് തണു­ത്തു­റ­യു­ന്ന ഈ മഞ്ഞു­കാ­ലം തങ്ങള്‍ സമ­ര­ഭൂ­മി വി­ടി­ല്ല. സൂ­ക്കോ­ട്ടി­പാര്‍­ക്കില്‍ സമ­രം തു­ട­രും. ഒപ്പം സമ­രം കൂ­ടു­തല്‍ സ്ഥ­ല­ങ്ങ­ളി­ലേ­ക്ക് വ്യാ­പി­ക്കും­."
അ­മേ­രി­ക്ക­യു­ടെ തല­സ്ഥാന നഗ­രി­യായ വാ­ഷിം­ഗ്ടണ്‍ ഡി­.­സി, ലോ­സ് ആഞ്ച­ല­സ്, സാന്‍ ജോ­സ്, ബ്ബോ­സ്റ്റണ്‍, ബാള്‍­ട്ടി­മോര്‍, ഷി­ക്കാ­ഗൊ, മല­യാ­ളി­കള്‍­ക്കു പ്രി­യ­പ്പെ­ട്ട ഹ്യൂ­സ്റ്റണ്‍ എന്നി­ങ്ങ­നെ പ്ര­ധാ­ന­പ്പെ­ട്ട 27ല്‍ അധി­കം നഗ­ര­ങ്ങ­ളി­ലെ യു­വാ­ക്കള്‍ സമ­രം ഏറ്റെ­ടു­ക്ക­യും വ്യാ­പി­പ്പി­ക്ക­യും ചെ­യ്തു. Occuppy Wallstreet തു­ട­ങ്ങിയ സമ­യ­ത്തെ പ്ര­തി­സ­ന്ധി­ക­ളെ അതി­ജീ­വി­ച്ചി­രി­ക്കു­ന്നു എന്ന് പറ­യാം. സൂ­ക്കോ­ട്ടി പാര്‍­ക്കി­ലെ സമ­ര­ത്തി­നു ഒരു കൌ­ണ്ടര്‍ തന്നെ ഉണ്ട്. അവി­ടെ ഇരി­ക്കു­ന്ന പ്ര­വര്‍­ത്തക സമ­ര­ത്തെ­പ­റ്റി നി­ങ്ങ­ളോ­ടു സം­സാ­രി­ക്കും, നി­ങ്ങള്‍­ക്ക് കൂ­ടു­തല്‍ അറി­യ­ണ­മെ­ന്നു­ണ്ടെ­ങ്കില്‍ അവര്‍ നി­ങ്ങള്‍­ക്ക് ഇന്ന് അമേ­രി­ക്ക നേ­രി­ടു­ന്ന പ്ര­തി­സ­ന്ധി­യെ­പ­റ്റി ഒരു ക്ലാ­സ് എടു­ക്കു­വാ­നും തയ്യാര്‍ ആണ്. സം­ഭാ­വ­ന­യാ­യി കാ­ശോ ഭക്ഷ­ണ­മൊ ഒക്കെ നി­ങ്ങള്‍­ക്ക് ആ കൌ­ണ്ട­റില്‍ ഏല്പി­ക്കാം­.
­ന്യൂ­യോര്‍­ക്ക് പൊ­ലീ­സ് സമ­ര­ത്തെ വള­രെ കര്‍­ശ­ന­മാ­യി­ട്ടാ­ണ് നേ­രി­ടു­ന്ന­ത്. അമേ­രി­ക്ക­യില്‍ പൊ­ലീ­സ് സ്റ്റേ­റ്റി­ന്റെ ഭാ­ഗം അല്ല. മറി­ച്ച് ഓരോ നഗ­ര­ത്തി­നും കൌ­ണ്ടി എന്ന് അറി­യ­പ്പെ­ടു­ന്ന നമ്മു­ടെ നാ­ട്ടി­ലെ പഞ്ചാ­യ­ത്തി­നു തു­ല്യം ആയ പ്രാ­ദേ­ശിക ഭര­ണ­കൂ­ട­ങ്ങ­ളു­ടേ അധീ­ന­ത­യില്‍ ആണ് പൊ­ലീ­സ്. കോ­ടീ­ശ്വ­ര­നായ ന്യൂ­യോര്‍­ക്ക് മേ­യര്‍ ബ്ലൂം­ബര്‍­ഗി­ന്റെ പൊ­ലീ­സ് പല­പ്പോ­ഴും മു­ള­കു­പൊ­ടി സ്പ്രേ­ചെ­യ്തും, പല കാ­ര­ണ­ങ്ങള്‍ പറ­ഞ്ഞും സമര രം­ഗ­ത്തു­നി­ന്നും പല­രെ­യും അറ­സ്റ്റു­ചെ­യ്ത് സമ­ര­ത്തെ തകര്‍­ക്കു­വാന്‍ നട­ത്തു­ന്ന എല്ലാ ശ്ര­മ­ങ്ങ­ളും അപ്പ­പ്പോള്‍ അതേ­പോ­ലെ സോ­ഷ്യല്‍ വെ­ബ്സൈ­റ്റു­ക­ളു­ടെ­യും ഇന്റര്‍­നെ­റ്റി­ന്റെ­യും സഹാ­യ­ത്തോ­ടെ ലോ­ക­ത്തെ തത്സ­മ­യം കാ­ട്ടി­ക്കൊ­ടു­ത്ത് വാള്‍­സ്ട്രീ­റ്റ് അധി­നി­വേ­ശ­പ്ര­വര്‍­ത്ത­കര്‍ പ്ര­തി­ക­രി­ച്ച­ത് പൊ­ലീ­സി­നും ന്യൂ­യോര്‍­ക്ക് സി­റ്റി മേ­യര്‍­ക്കും വലിയ തി­രി­ച്ച­ടി ആയി മാ­റി­.
­സ­മ­ര­ത്തില്‍ പങ്കെ­ടു­ത്ത ഒരു പെണ്‍­കു­ട്ടി­ക്കു­നേ­രെ മു­ള­കു­പൊ­ടി സ്പ്രേ­ചെ­യ്ത ഒരു പൊ­ലീ­സ് ഓഫീ­സര്‍ മുന്‍­കാ­ല­ത്ത് രാ­ഷ്ട്രീയ പ്ര­വര്‍­ത്ത­ക­രു­ടെ നേ­രെ­യും ഇതര പ്ര­തി­ഷേ­ധ­ങ്ങ­ളു­ടെ നേ­രെ­യും നട­ത്തിയ സമാ­ന­മായ ആക്ര­മ­ണ­ത്തി­ന്റെ ചരി­ത്രം തു­റ­ന്നു കാ­ട്ടി­യും അയാ­ളു­ടെ വി­ലാ­സ­വും കു­ടും­ബ­വി­വ­ര­ങ്ങ­ളും കു­ട്ടി­കള്‍ പഠി­ക്കു­ന്ന വി­ദ്യാ­ല­യ­ത്തി­ന്റെ വി­വ­ര­ങ്ങ­ളും വരെ പര­സ്യ­പ്പെ­ടു­ത്തി­യും സമ­ര­സം­ഘാ­ട­കര്‍ നട­ത്തിയ പ്ര­ചാ­ര­ണം വലിയ ശ്ര­ദ്ധ നേ­ടു­ക­യും ആ ഓഫീ­സ­റോ­ടു വി­ശ­ദീ­ക­ര­ണം ചോ­ദി­ക്കു­വാന്‍ പൊ­ലീ­സ് ആസ്ഥാ­നം നിര്‍­ബ­ന്ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ക­യു­മാ­ണ്. പൊ­ലീ­സി­ന്റെ ആസ്ഥാ­ന­ത്തേ­ക്കു പ്ര­വര്‍­ത്ത­കര്‍ പൊ­ലീ­സ് ആക്ര­മ­ണ­ത്തി­നെ­തി­രെ പ്ര­തി­ഷേ­ധ­ജാ­ഥ­ന­ട­ത്തി. പൊ­ലീ­സ് മേ­ധാ­വി റെ കെ­ല്ലി­യു­ടെ രാ­ജി­യാ­ണ് അവര്‍ ആവ­ശ്യ­പ്പെ­ടു­ന്ന­ത്. ന്യൂ­യോര്‍­ക്ക് മേ­യര്‍ ബ്ലും­ബര്‍­ഗി­നെ­യും ന്യൂ­യോര്‍­ക്ക് പൊ­ലീ­സ് മേ­ധാ­വി റെ കെ­ല്ലി­യെ­യും പ്ര­തി­ക­ളാ­ക്കി ബ്രൂ­ക്‍­ലീന്‍ പാ­ല­ത്തി­ലൂ­ടെ­യു­ള്ള ജാ­ഥ­ക്കു­നേ­രെ മനു­ഷ്യാ­വ­കാശ ലം­ഘ­നം നട­ന്നു എന്നു­പ­റ­ഞ്ഞ് കോ­ട­തി­യില്‍ കേ­സു­കൊ­ടു­ക്കു­വാന്‍ സമ­രം തയ്യാ­റെ­ടു­ക്കു­ന്നു­.
­ക­ട­ന്നു­പോയ ദി­ന­ങ്ങ­ളില്‍ ഫാ­രണ്‍ ഹീ­റ്റ് 9/11 അട­ക്ക­മു­ള്ള മി­ക­ച്ച രാ­ഷ്ട്രീയ ഡോ­ക്യു­മെ­ന്റ­റി­ക­ളു­ടെ സം­വി­ധാ­യ­ക­നും സാ­മൂ­ഹിക വി­മര്‍­ശ­ക­നു­മായ മൈ­ക്കള്‍ മൂ­റും ന്യൂ­യോര്‍­ക്കി­ലെ മുന്‍­മേ­യ­റു­മൊ­ക്കെ സു­ക്കോ­ട്ടി പാര്‍­ക്കി­ലെ­ത്തി സമ­ര­ത്തി­നു അഭി­വാ­ദ്യ­ങ്ങള്‍ അര്‍­പ്പി­ച്ചു. മൈ­ക്കള്‍ മൂര്‍ സു­ക്കോ­ട്ടി പാര്‍­ക്കില്‍ സം­സാ­രി­ക്ക­വെ പറ­ഞ്ഞ­ത് അവര്‍ നമ്മു­ടെ ജനാ­ധി­പ­ത്യ­ത്തെ കീ­ഴ്പ്പെ­ടു­ത്തു­വാ­നും കൊ­ള്ള­ക്കാ­രു­ടെ ഭര­ണ­മാ­ക്കി മാ­റ്റു­വാ­നും ശ്ര­മി­ക്കു­ന്നു എന്നാ­ണ് (they are trying to turn our democracy to kleptocracy!). വി­ദ്യാ­ഭ്യാ­സ­പ്ര­വര്‍­ത്ത­ക­യും എഴു­ത്തു­കാ­രി­യു­മായ കോ­ണല്‍ വെ­സ്റ്റ്, സം­വി­ധാ­യ­ക­യും, നടി­യും, ഹാ­സ്യ­താ­ര­വും എഴു­ത്തു­കാ­രി­യു­മൊ­ക്കെ ആയ റോ­സ­ന്നാ ബാര്‍, പ്ര­ശ­സ്ത കനേ­ഡി­യന്‍ എഴു­ത്തു­കാ­രി നവോ­മി ക്ലെ­യിന്‍, ഇക്ക­ണോ­മി­ക്സി­നു­ള്ള നൊ­ബേല്‍ സമ്മാ­ന­ജേ­താ­വ് ജോ­സ­ഫ് സ്റ്റ്ഗ്ലി­റ്റ്സ് എന്നി­വര്‍­ക്കൊ­പ്പം പല യൂ­ണി­വേ­ഴ്സി­റ്റി­ക­ളില്‍ നി­ന്നും അദ്ധ്യാ­പ­കര്‍ വരു­ന്നു, സമ­ര­ത്തി­നു പി­ന്തു­ണ­യു­മാ­യി­!
അ­മേ­രി­ക്കന്‍ പ്ര­സി­ഡ­ന്റ് ബാ­രാ­ക്ക് ഒബാമ പോ­ലും സമ­ര­ത്തെ പി­ന്തു­ണ­ച്ചു കൊ­ണ്ട് വൈ­റ്റ് ഹൌ­സില്‍ നി­ന്നും സം­സാ­രി­ച്ചു. അമേ­രി­ക്കന്‍ ജന­ത­യു­ടെ വര്‍­ദ്ധി­ച്ചു­വ­രു­ന്ന നി­രാ­ശ­യെ ആണ് സു­ക്കോ­ട്ടി­പാര്‍­ക്കി­ലെ പ്ര­ക്ഷോ­ഭം കാ­ട്ടി­ത്ത­രു­ന്ന­തെ­ന്ന് പറ­ഞ്ഞു­കൊ­ണ്ടാ­ണ്, അദ്ദേ­ഹം തൊ­ഴില്‍ ബി­ല്ലി­ന്റെ ആവ­ശ്യ­ക­ത­യെ­പ­റ്റി സം­സാ­രി­ച്ച­ത്. പ്ര­ശ­സ്ത ചി­ന്ത­ക­നും, ലിം­ഗ്വി­സ്റ്റും, പ്രൊ­ഫ­സ­റും ആയ നോം ചോം­സ്കി ഒരു പ്ര­സ്താ­വ­ന­യി­ലൂ­ടെ സമ­ര­ത്തി­നു പി­ന്തുണ പ്ര­ഖ്യാ­പി­ച്ചു. "വാള്‍­സ്ട്രീ­റ്റി­ന്റെ ഗു­ണ്ടാ മാ­ഫിയ പ്ര­വര്‍­ത്ത­നം (Gangsterism of Wall Street) അമേ­രി­ക്കന്‍ ജന­ത­ക്ക് (ലോ­ക­ത്തി­നും) ഗു­രു­ത­ര­മായ ആഘാ­തം സൃ­ഷ്ടി­ച്ച­താ­യി കണ്ണു­തു­റ­ന്നി­രി­ക്കു­ന്ന ആര്‍­ക്കും കാ­ണാം" എന്നു് അതി­ക­ഠി­ന­മായ രീ­തി­യില്‍ വാള്‍­സ്ട്രീ­റ്റ്സി­നെ ശകാ­രി­ച്ചു­കൊ­ണ്ടാ­ണ് അദ്ദേ­ത്തി­ന്റെ പ്ര­സ്താ­വ­ന­തു­ട­ങ്ങു­ന്ന­ത്.
ഒ­ക്ടോ­ബര്‍ രണ്ടി­ന് ഇന്ത്യന്‍ വം­ശ­ജ­നും, ന്യൂ­യോര്‍­ക്ക് ഇന്‍­ഡി­പെന്‍­ഡ­ന്റ് പത്ര­ത്തി­ന്റെ സഹ­സ്ഥാ­പ­ക­നും ജന­റല്‍ മാ­നേ­ജ­രു­മായ അരുണ്‍ ഗു­പ്ത വാള്‍­സ്ട്രീ­റ്റ് അധി­നി­വേശ പ്ര­സ്ഥാ­ന­ത്തോ­ട് ആഭി­മു­ഖ്യം പു­ലര്‍­ത്തു­ന്ന ഒരു­കൂ­ട്ടം പത്ര­പ്ര­വര്‍­ത്ത­കര്‍­ക്ക് ഒപ്പം­ചേര്‍­ന്നു­കൊ­ണ്ട് ദി ഒക്കു­പൈ­ഡ് വാള്‍­സ്ട്രീ­റ്റ് ജേര്‍­ണല്‍ എന്ന­പേ­രില്‍ ഈ പ്ര­സ്ഥാ­ന­ത്തി­ന്റെ വാര്‍­ത്ത­ക­ളും, നി­ല­പാ­ടു­ക­ളും, ഉദ്ദേ­ശ­വു­മൊ­ക്കെ വി­ശ­ദീ­ക­രി­ക്കു­ന്ന ഒരു പത്ര­വും തു­ട­ങ്ങി. മര്‍­ഡോ­ക്കി­ന്റെ പ്ര­ശ­സ്ത­മായ വാള്‍­സ്ട്രീ­റ്റ് ജേ­ണ­ലി­ന് ഒരു പാ­ര­ഡി­പോ­ലെ ദി ഒക്കു­പ്പൈ­ഡ് വോള്‍­സ്ട്രീ­റ്റ് ജേ­ണല്‍ ഇറ­ങ്ങു­ന്നു­.
ഒ­ക്ടോ­ബര്‍ മൂ­ന്നി­ന് മെ­ട്രോ ട്രാന്‍­സ്പോര്‍­ട്ട് തൊ­ഴി­ലാ­ളി­ക­ളു­ടെ യൂ­ണി­യ­നു­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ അദ്ധ്യാ­പ­ക­രു­ടെ­യും, നഴ്സു­മാ­രു­ടെ­യും അട­ക്കം മദ്ധ്യ­വര്‍­ഗ്ഗ­ത്തി­ന്റെ തൊ­ഴി­ലു­മാ­യി ബന്ധ­പ്പെ­ട്ട വി­വി­ധ­മേ­ഖ­ല­ക­ളി­ലെ 39ല്‍ പരം യൂ­ണി­യ­നു­കള്‍ സമ­ര­ത്തി­നു പി­ന്തുണ പ്ര­ഖ്യാ­പി­ച്ചു. 5000 ആളു­കള്‍ പങ്കെ­ടു­ത്ത ഒരു വലിയ ജാഥ നട­ത്തി സമ­ര­ത്തി­നു ഐക്യ­ദാര്‍­ഢ്യം പ്ര­ഖ്യാ­പി­ച്ചു. സു­ക്കോ­ട്ടി­പാര്‍­ക്കില്‍ നി­ന്നും കോ­ളേ­ജു­കള്‍ ബഹി­ഷ്ക­രി­ച്ചു­കൊ­ണ്ട് തൊ­ഴി­ലാ­ളി യൂ­ണി­യ­നു­ക­ളു­ടെ സമ­ര­ത്തില്‍ അണി­ചേ­രു­വാന്‍ നട­ത്തിയ ആഹ്വാ­നം അനു­സ­രി­ച്ച് ന്യൂ­യോര്‍­ക്ക് നഗ­ത്തി­ലെ­യും അതി­നു സമീ­പ­ത്തു­ള്ള യൂ­ണി­വേ­ഴ്സി­റ്റി­ക­ളി­ലെ­യും കോ­ളേ­ജു­ക­ളി­ലെ­യും വി­ദ്യാര്‍­ഥി­ക­ളും പ്രൊ­ഫ­സര്‍­മാ­രും ഒരു­മി­ച്ചു­പ­ങ്കെ­ടു­ത്തു­കൊ­ണ്ട് വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­നം തൊ­ഴി­ലാ­ളി­ക­ളു­ടെ­യും, വി­ദ്യാര്‍­ഥി­ക­ളു­ടെ­യും, യു­വാ­ക്ക­ളു­ടെ­യും എല്ലാം കൂ­ടെ­യാ­ണെ­ന്നു തെ­ളി­യി­ച്ചു. സമ­ര­ത്തി­നു കി­ട്ടു­ന്ന സം­ഭാ­വ­ന­കള്‍ $65,000 കവി­ഞ്ഞു എന്ന് അവര്‍ വെ­ളി­പ്പെ­ടു­ത്തി. ഒക്ടോ­ബര്‍ പതി­ന­ഞ്ചി­ന് അമേ­രി­ക്ക­ക്കു­പു­റ­ത്ത് ലോ­ക­ത്തി­ന്റെ വി­വി­ധ­ഭാ­ഗ­ങ്ങ­ളി­ലാ­യി 25ല്‍ അധി­കം നഗ­ര­ങ്ങ­ളില്‍ വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­ന­ത്തി­നു പി­ന്തുണ പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ട് പ്ര­തി­ഷേ­ധ­ങ്ങള്‍ ഒരു­ങ്ങും എന്ന് പ്ര­തീ­ക്ഷി­ക്കു­ന്നു­.
­ലോ­കം 1930 കളി­ലേ­ക്കും ലോ­ക­മ­ഹാ­യു­ദ്ധ കാ­ല­ഘ­ട്ട­ത്തി­ലെ പട്ടി­ണി­യു­ടെ­യും ഞെ­രു­ക്ക­ത്തി­ന്റെ­യും സ്ഥി­തി­യി­ലേ­ക്ക് വീ­ണ്ടും തി­രി­കെ പോ­കു­വാന്‍ നിര്‍­ബ­ന്ധി­ത­മാ­വു­ക­യാ­ണൊ? സമ­ര­ങ്ങ­ളു­ടെ 1960 കളി­ലേ­ക്കാ­ണോ അമേ­രി­ക്ക കട­ന്നു­പൊ­യ്ക്കൊ­ണ്ടി­രി­ക്കു­ന്ന­ത് എന്ന് സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­.
"ലോകം 1930 കളിലേക്കും ലോകമഹായുദ്ധ കാലഘട്ടത്തിലെ പട്ടിണിയുടെയും ഞെരുക്കത്തിന്റെയും സ്ഥിതിയിലേക്ക് വീണ്ടും തിരികെ പോകുവാന്‍ നിര്‍ബന്ധിതമാവുകയാണൊ? സമരങ്ങളുടെ 1960 കളിലേക്കാണോ അമേരിക്ക കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു."
സാ­മ്പ­ത്തിക മാ­ന്ദ്യ­ത്തി­ന്റെ നാ­ളു­കള്‍ എന്നും രാ­ഷ്ട്രീയ മാ­റ്റ­ത്തി­ന്റേ­തും കൂ­ടെ ആയി­രു­ന്നു. അമേ­രി­ക്ക­യി­ലെ യാ­ഥാ­സ്ഥി­തിക പാര്‍­ട്ടി ആയ റി­പ്പ­ബ്ലി­ക്കന്‍ പാര്‍­ട്ടി­യില്‍ ഒത്തു­കൂ­ടി­യി­രി­ക്കു­ന്ന റ്റി പാര്‍­ട്ടി പ്ര­സ്ഥാ­നം എന്ന അതി­യാ­ഥാ­സ്ഥി­തിക മു­ത­ലാ­ളി­ത്ത ഗ്രൂ­പ്പു­കള്‍ സമ്പ­ന്നര്‍­ക്കു­മേല്‍ ടാ­ക്സു­കള്‍ ചു­മ­ത്ത­രു­തെ­ന്നും ജന­ക്ഷേമ പദ്ധ­തി­കള്‍­ക്ക് ഒരു പ്രാ­ധാ­ന്യ­വും നല്‍­കേ­ണ്ട­തി­ല്ല എന്നു­മൊ­ക്കെ വാ­ദി­ക്കു­ക­യും അമേ­രി­ക്കന്‍ ഗവണ്‍­മെ­ന്റി­ന്റെ അജ­ണ്ട­യാ­യി മാ­റേ­ണ്ട­ത് അതു­ത­ന്നെ­യാ­ണെ­ന്ന സമ്മര്‍­ദ്ദം ഉയ­രു­ക­യും ചെ­യ്യു­മ്പോള്‍ അതി­നെ ചെ­റു­ക്കു­വാന്‍ സു­ക്കോ­ട്ടി­പാര്‍­ക്കി­ലെ സമ­ര­ത്തി­ന്റെ ആവ­ശ്യ­ങ്ങള്‍­ക്കു കഴി­യും എന്ന വലിയ പ്ര­തീ­ക്ഷ­യി­ലാ­ണ് പ്ര­സി­ഡ­ന്റ് ഒബാ­മ­യു­ടെ ഡെ­മൊ­ക്രാ­റ്റി­ക് പാര്‍­ട്ടി. അവ­രു­ടെ ഒപ്പം ഉള്ള യൂ­ണി­യ­നു­ക­ളെ സമ­ര­ത്തി­നു പി­ന്തു­ണ­യു­മാ­യി ഇറ­ക്കി തങ്ങള്‍ സമ­ര­ത്തി­നൊ­പ്പം എന്ന സന്ദേ­ശം നല്കു­വാ­നു­ള്ള തന്ത്ര­പ്പാ­ടി­ലാ­ണ് ഡെ­മൊ­ക്രാ­റ്റു­കള്‍. എന്നാല്‍ യു­വ­ത്വം ഇത്ത­രം കാ­പ­ട്യ­ങ്ങ­ളെ തി­രി­ച്ച­റി­ക­യും ഒബാ­മ­യും കോര്‍­പ്പ­റേ­റ്റു­കള്‍­ക്ക് അമേ­രി­ക്ക­യെ വി­ല്ക്കു­ന്ന­തില്‍ തു­ല്യ­കു­റ്റ­ക്കാ­രന്‍ എന്ന നി­ല­യില്‍ തന്നെ കാ­ണു­ക­യും ചെ­യ്യു­ന്നു­. അ­മേ­രി­ക്ക­യി­ലെ പല കൌ­ണ്ടി­ക­ളും, സം­സ്ഥാന സര്‍­ക്കാ­രു­ക­ളും പാ­പ്പ­രാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു. തൊ­ഴി­ലാ­ളി യൂ­ണി­യ­നു­കള്‍­ക്ക് ലേ ഓഫു­ക­ളെ ചെ­റു­ക്കു­വാന്‍ കഴി­യാ­ത്ത­വി­ധം ഖജ­നാ­വു­കള്‍ കാ­ലി­യാ­യി­രി­ക്കു­ന്നു. മധ്യ­വര്‍­ഗ്ഗ­ത്തി­ന്റെ വരു­മാ­ന­ത്തില്‍ നല്ലൊ­രു­പ­ങ്കും ഇന്ന് ആരോ­ഗ്യ­മേ­ഖ­ല­യില്‍ ചെ­ല­വ­ഴി­ക്കു­വാന്‍ നിര്‍­ബ­ന്ധി­ത­രാ­കു­ന്നു. തൊ­ഴില്‍ നഷ്ട­പ്പെ­ടു­ന്ന അദ്ധ്യാ­പ­കര്‍, സ്കൂ­ളു­കള്‍ അട­ച്ചു­പൂ­ട്ടു­ന്ന­തു­മൂ­ലം പ്ര­തി­സ­ന്ധി­യി­ലാ­വു­ന്ന വി­ദ്യാര്‍­ഥി­കള്‍, താ­റു­മാ­റാ­കു­ന്ന ആരോ­ഗ്യ­മേ­ഖ­ല, ഏതു­സ­മ­യ­വും അട­ച്ചു­പൂ­ട്ടേ­ണ്ടി­വ­രും എന്ന സ്ഥി­തി­യില്‍ പോ­സ്റ്റോ­ഫീ­സു­കള്‍ അങ്ങ­നെ ജന­ങ്ങ­ളു­മാ­യി നേ­രി­ട്ടു­ബ­ന്ധ­മു­ള്ള എല്ലാ സര്‍­ക്കാര്‍ സ്ഥാ­പ­ന­ങ്ങ­ളും ആഴ­മു­ള്ള പ്ര­തി­സ­ന്ധി­യില്‍ ; ഇതില്‍ നി­ന്നും കര­ക­യ­റു­വാന്‍ കഴി­യാ­തെ കു­ഴ­യു­ന്ന സര്‍­ക്കാ­രും­!
­ടൈം മാ­ഗ­സിന്‍ പറ­യു­ന്ന­ത് 29% അമേ­രി­ക്ക­ക്കാര്‍ വീ­ടു­ക­ളു­ടെ അറ്റ­കു­റ്റ­പ്പ­ണി­കള്‍ സ്വ­യം ചെ­യ്യു­ന്നു, 28% വീ­ടു­വൃ­ത്തി­യാ­ക്കല്‍, 23% വീ­ടി­ന്റെ ചു­റ്റു­മു­ള്ള പറ­മ്പ് വൃ­ത്തി­യാ­ക്ക­ലും വെ­ടി­പ്പാ­ക്ക­ലും സ്വ­യം ചെ­യ്യു­ന്നു, 21% ആളു­കള്‍ തങ്ങ­ളു­ടെ വാ­ഹ­ന­ങ്ങ­ളു­ടെ റി­പ്പ­യ­റിം­ഗ് സ്വ­യം ചെ­യ്യു­ന്നു, 15% അമേ­രി­ക്ക­ക്കാര്‍ ബാര്‍­ബര്‍­ഷോ­പ്പില്‍ പോ­യി തല­മു­ടി­വെ­ട്ടു­ന്ന­തു നിര്‍­ത്തി സ്വ­യം ചെ­യ്യു­ന്നു, അങ്ങ­നെ ചെ­ല­വു­ചു­രു­ക്ക­ലി­ന്റെ ഒരു അമേ­രി­ക്ക ആയി­മാ­റി­യി­രി­ക്കു­ന്നു എന്നാ­ണ്. 1950 കളില്‍ വരു­മാ­ന­ത്തി­ന്റെ 22% ഭക്ഷ­ണ­ത്തി­നു ചെ­ല­വ­ഴി­ച്ചി­രു­ന്നു­വെ­ങ്കില്‍ ഇന്ന് വെ­റും 7% മാ­ത്ര­മാ­ണ് ഭക്ഷണ ചെ­ല­വ്. എന്നാല്‍ ആരോ­ഗ്യ­സം­ര­ക്ഷ­ണ­ത്തി­ന് 3 ശത­മാ­നം ആയി­രു­ന്നു ഒരു പൌ­ര­ന്റെ ചെ­ല­വ് എങ്കില്‍ ഇന്ന് 16% ആണ്.
­ഷോ­പ്പിം­ഗ് മാ­ളു­ക­ളി­ലും മറ്റും സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യി­ലും നല്ല ചെ­ല­വാ­ണ് എന്നാ­ണ് കണ­ക്കു­കള്‍ കാ­ണി­ക്കു­ന്ന­ത്. എന്നാല്‍ ഒന്നു വി­ശ­ദ­മാ­യി പരി­ശോ­ധി­ച്ചാല്‍ കാ­ണു­വാന്‍ കഴി­യു­ന്ന­ത് അതി­സ­മ്പ­ന്ന­ന്റെ ഷോ­പ്പിം­ഗ് ഭ്ര­മം വര്‍­ദ്ധി­ക്ക­യും മധ്യ­വര്‍­ഗ്ഗ­ത്തി­ന്റെ ഷോ­പ്പിം­ഗ് 5% താ­ഴെ­ക്കു ചു­രു­ങ്ങു­ക­യും ചെ­യ്തി­രി­ക്കു­ന്നു എന്നാ­ണ്. മധ്യ­വര്‍­ഗ്ഗം ഏറ്റ­വും വി­ല­കു­റ­ഞ്ഞ സാ­ധ­ന­ങ്ങള്‍ വി­ല്ക്കു­ന്ന കട­ക­ളി­ലേ­ക്കു തങ്ങ­ളു­ടെ ഷോ­പ്പിം­ഗ് മാ­റ്റി­യി­രി­ക്കു­ന്നു. അതി­നാല്‍ അത്ത­രം കട­ക­ളില്‍ ഷോ­പ്പിം­ഗ് കൂ­ടി­.
­പൊ­തു­മേ­ഖ­ല­ക്ക് നല്ല പ്രാ­തി­നി­ധ്യം ഉള്ള ഒരു സാ­മ്പ­ത്തിക വ്യ­വ­സ്ഥി­തി­യെ തീ­വ്ര മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥി­തി­യി­ലേ­ക്കു മാ­റ്റി­യ­ത് "തൊ­ഴി­ലാ­ളി­യൂ­ണി­യന്‍ തച്ചു­ട­ക്കു­ന്ന­വന്‍ (Union Bluster)" എന്ന കു­പ്ര­സി­ദ്ധ­പേ­രു നേ­ടിയ അമേ­രി­ക്കന്‍ പ്ര­സി­ഡ­ന്റ് റോ­ണാള്‍­ഡ് റെ­യ്ഗ­ന്റെ കാ­ലം മു­തല്‍ ആരം­ഭി­ച്ച് നട­പ­ടി­ക­ളാ­ണ്. പൊ­തു­മേ­ഖ­ല­യില്‍ നട­ന്നി­രു­ന്ന പല­തും സ്റ്റേ­റ്റ് കൈ ഒഴി­ഞ്ഞു. കു­റ­ച്ച് ഗവ­ണ്മെ­ന്റും കൂ­ടു­തല്‍ കമ്പ­നി­ക­ളും എന്ന നി­ല­യി­ലേ­ക്കു­ള്ള ആ യാ­ത്ര ഗ്ലോ­ബ­ലൈ­സേ­ഷ­നി­ലേ­ക്കും അമേ­രി­ക്കന്‍ മധ്യ­വര്‍­ഗ്ഗ­ത്തെ തകര്‍­ക്കു­ന്ന­തി­ലേ­ക്കും ഒടു­വില്‍ ചരി­ത്ര­ത്തി­ന്റെ നി­യോ­ഗം പോ­ലെ വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­ന­ത്തി­ലേ­ക്കും വരെ എത്തി­നി­ല്ക്കു­ന്നു­!
ഈ പ്ര­സ്ഥാ­ന­ത്തെ വി­ശ്വാ­സ­ത്തില്‍ എടു­ക്കു­വാന്‍ പല­രും ഇനി­യും തയ്യാ­റാ­യി­ട്ടി­ല്ല. എന്‍­ജി­ഓ­ക­ളു­ടെ­യും അണ്ണാ ഹസ്സാ­രെ­യു­ടെ സമ­ര­ത്തി­ന്റെ­യും ഒക്കെ രൂ­പ­ത്തി­ലും ഭാ­വ­ത്തി­ലും തടി­ച്ചു­കൂ­ടി­യ­വര്‍ നട­ത്തു­ന്ന സമ­രം പരാ­ജ­യ­പ്പെ­ടും എന്ന് പല­രും അഭി­പ്രാ­യ­പ്പെ­ടു­ന്നു. അത്ര­മേല്‍ അരാ­ഷ്ട്രീ­യ­വ­ത്ക­രി­ക്ക­പ്പെ­ട്ട­തും സോ­ഷ്യ­ലി­സ്റ്റ് വി­രു­ദ്ധ­വു­മായ അമേ­രി­ക്കന്‍ പൌ­ര­ബോ­ധ­ത്തി­ന്റെ ആന്ത­രി­ക­പ്രേ­ര­ണ­യാല്‍ ഇത്ത­രം ഏതു പ്ര­ക്ഷോ­ഭ­വും പരാ­ജ­യ­ത്തെ ഉള്ളില്‍ വഹി­ക്കു­ന്നു. ഈ കട്ടി­ലു കണ്ട് പനി­ക്കേ­ണ്ട­ന്നര്‍­ത്ഥം­!
­റി­സ­ഷ­നു ശേ­ഷം യു­എ­സ് കണ്ട ഏറ്റ­വും വലിയ പൌ­ര­പ്ര­തി­ഷേ­ധം ­മര്‍­ഡോ­ക്‍ നെ­റ്റ്‌­വര്‍­ക്കും റി­പ്പ­ബ്ലി­ക്കന്‍ പാര്‍­ട്ടി­യും സ്പോണ്‍­സര്‍ ചെ­യ്ത റ്റീ പാര്‍­ട്ടി മൂ­വ്‌­മെ­ന്റ് ആയി­രു­ന്നു എന്ന­ത് ഒട്ടും അതി­ശ­യ­ക­ര­മ­ല്ല. ജനം സര്‍­ക്കാ­രി­നോ­ട് പി­ന്തി­രി­യാ­നും കമ്പോ­ള­ത്തെ തനി­യെ വി­ടാ­നും ആവ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു­!
­ധ­നി­ക­രായ ഒരു­ശ­ത­മാ­നം ആളു­കള്‍ സ്വ­ത്തി­ന്റെ 70% കയ്യാ­ളി­യാ­ലും അത­വ­രെ ബാ­ധി­ക്കു­ന്ന പ്ര­ശ്ന­മ­ല്ല എന്ന മട്ടാ­യി­രു­ന്നു, ജന­ങ്ങള്‍­ക്ക്. അമേ­രി­ക്കന്‍ സാ­മ്പ­ത്തിക ഘട­ന­യെ­ക്കു­റി­ച്ചു­ള്ള ഏതെ­ങ്കി­ലും തെ­റ്റായ ധാ­ര­ണ­യു­ടെ പു­റ­ത്ത­ല്ല, അങ്ങ­നെ വി­ശ്വ­സി­ച്ച­ത് എന്ന­താ­ണ് സത്യം. യൂ­റോ­പ്യ­ന്മാര്‍ അമേ­രി­ക്കന്‍ ഭൂ­ഖ­ണ്ഡ­ത്തില്‍ കാ­ലു­കു­ത്തി­യ­തു­മു­തല്‍ തന്നെ വെ­ട്ടി­പ്പി­ടി­ച്ച­തും അന­ധി­കൃ­ത­മാ­യി നേ­ടി­യ­തു­മായ സമ്പ­ത്തി­ന്റെ ധാ­രാ­ളി­ത്ത­ത്തി­ലാ­യി­രു­ന്നു, ഈ രാ­ഷ്ട്ര­ത്തി­ന്റെ ജീ­വ­നം. ഇരു­ലോ­ക­മ­ഹാ­യു­ദ്ധ­ങ്ങള്‍­ക്കും ശേ­ഷം, "ട്രി­ക്കിള്‍ ഡൌണ്‍ ഇഫ­ക്ട്" വഴി­യാ­യോ "പു­തിയ ഡീ­ലി­ന്റെ" സാ­മൂ­ഹ്യ­സു­ര­ക്ഷാ­ന­ട­പ­ടി­ക­ളു­ടെ ഭാ­ഗ­മാ­യോ ഈ സമ്പ­ത്തി­ന്റെ ഒരം­ശം എല്ലാ­വര്‍­ക്കും ലഭി­ക്കു­ക­യും ചെ­യ്തു. ഒരു ശരാ­ശ­രി അമേ­രി­ക്കന്‍ പൌ­ര­ന്റെ ഇപ്പോ­ഴ­ത്തെ ജീ­വി­ത­നി­ല­വാ­രം എത്ര­മേല്‍ ഉയര്‍­ന്ന­താ­ണെ­ന്ന് മന­സ്സി­ലാ­ക്കാ­നാ­വു­ക, അതേ പോ­ലെ ജീ­വി­ക്കാന്‍ ഭൂ­മി­യി­ലെ എല്ലാ മനു­ഷ്യര്‍­ക്കും അവ­സ­രം ലഭി­ക്കു­ന്ന പക്ഷം അതി­നാ­വ­ശ്യ­മായ റി­സോ­ഴ്‌­സി­ന് ഭൂ­മി­സ­മാ­ന­മായ അഞ്ചു­ഗ്ര­ഹ­ങ്ങള്‍ കൂ­ടി വേ­ണ്ടി­വ­രു­മെ­ന്ന് അറി­യു­മ്പോ­ഴാ­ണ്. യാ­ഥാ­സ്ഥി­തി­ക­നായ ഒരു യു­എ­സ് പൌ­രന്‍ "Occuppy WallStreet" പ്ര­ക്ഷോ­ഭ­ക­രെ വീ­ക്ഷി­ക്കു­ന്ന­ത് കമ്മ്യൂ­ണി­സ­ത്താല്‍ കണ്ണു­മ­ഞ്ഞ­ളി­ച്ച ഒരു­പ­റ്റം വട്ടു­കേ­സു­കള്‍ എന്ന നി­ല­യ്ക്കാ­വും എന്ന­താ­ണ് സങ്ക­ട­ക­ര­മായ വസ്തു­ത... :(
­സോ­ഷ്യ­ലി­സം, ­ക­മ്മ്യൂ­ണി­സം­ എന്നീ ആശ­യ­ങ്ങ­ളെ അങ്ങേ­യ­റ്റം അറ­പ്പോ­ടും വെ­റു­പ്പോ­ടും കാ­ണു­വാന്‍  പാ­ക­പ്പെ­ടു­ത്തി­യെ­ടു­ത്ത ഒരു സമൂ­ഹ­മാ­ണു അമേ­രി­ക്ക­യില്‍ ഉള്ള­ത്. ഈ പാ­ക­പ്പെ­ടു­ത്തല്‍ നട­ത്തി­യ­ത് കാല്‍­ക്കു­ലേ­റ്റ­ഡ് മീ­ഡിയ പ്രൊ­പ്പ­ഗാന്‍­ഡ­കള്‍ വഴി­യാ­ണു താ­നും. സി­നി­മ­യ­ട­ക്കം സകല മാ­ദ്ധ്യ­മ­ങ്ങള്‍­ക്കും ഈ പ്ര­ചാ­ര­ണ­ങ്ങ­ളില്‍ പങ്കു­ണ്ട്.
ഓ­രോ കാ­ല­ത്തും അമേ­രി­ക്കന്‍ ജന­ത­യു­ടെ മു­ന്നി­ലേ­ക്ക് ഒരു സാ­ങ്ക­ല്പിക ശത്രു­വി­നെ എറി­ഞ്ഞു കൊ­ടു­ത്ത് അവ­രില്‍ ഭീ­തി­യും വെ­റു­പ്പും ഉണ്ടാ­ക്കുക എന്ന തന്ത്രം മു­ത­ലാ­ളി­ത്ത മാ­ദ്ധ്യ­മ­കോ­ക്ക­സ് വള­രെ ഭം­ഗി­യാ­യി ചെ­യ്തു­വ­രു­ന്നു­ണ്ട്. പു­തിയ കാ­ല­ത്തി­ന്റെ ശത്രു മു­സ്ലി­ങ്ങ­ളും, ഇസ്ലാ­മും ആണെ­ന്ന­ത് നമു­ക്ക­റി­യാം­.
ഇ­തി­ന്റെ എല്ലാം പു­റ­മെ, തു­ട­ക്ക­ത്തില്‍ പറ­ഞ്ഞ "ദി അമേ­രി­ക്കന്‍ ഡ്രീം" എന്ന മോ­ഹ­ന­സ­ങ്ക­ല്പ­ത്തി­ന്മേ­ലാ­ണു അമേ­രി­ക്ക­യി­ലെ സാ­ധാ­രണ ജന­ത­യു­ടെ ജീ­വി­തം കെ­ട്ടി­പ്പ­ടു­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. എത്ര പാ­മ­ര­നാ­യാ­ലും ഒരു ദി­വ­സം "വില്‍ മേ­ക്ക് ഇറ്റ് ബി­ഗ്" എന്ന പ്ര­തീ­ക്ഷ­യി­ലാ­ണു ജനം മു­ന്നോ­ട്ട് പോ­കു­ന്ന­ത്. ഈ പ്ര­തീ­ക്ഷ നി­ല­നിര്‍­ത്താന്‍ വേ­ണ്ടി ഇട­യ്ക്കി­ടെ "മേ­ഡ് ഇറ്റ് ബി­ഗ്" കാ­റ്റ­ഗ­റി­യില്‍­പ്പെ­ട്ട ചി­ല­രു­ടെ നി­റം പി­ടി­പ്പി­ച്ച കഥ­ക­ളും, സി­നി­മ­യും, സീ­രി­യ­ലും ഒക്കെ വന്നു­കൊ­ണ്ടി­രി­ക്കും­.
"­മേ­ക്ക് ഇറ്റ് ബി­ഗ്" എന്ന സ്വ­ത്ത് സമ്പാ­ദന ഫി­ലോ­സ­ഫി­യു­ടെ ഭാ­ഗ­മായ ചൂ­ഷ­ണം, തട്ടി­പ്പ്, അഴി­മ­തി ഇതൊ­ക്കെ കണ്ടി­ല്ലെ­ന് നടി­ച്ച് സ്മൂ­ത്ത് സെ­യി­ലി­ങ്ങ് സാ­ധ്യ­മാ­ക്കു­ന്ന ഒരു ഫെ­സി­ലി­റ്റേ­റ്റ­റു­ടെ റോള്‍ മാ­ത്ര­മാ­യി­രി­ക്ക­ണം സര്‍­ക്കാ­രി­ന്റേ­ത് എന്ന­താ­ണു പൊ­തു­വെ ആറ്റി­റ്റ്യൂ­ഡ്.
­സി­വില്‍ റൈ­റ്റ്സ് മൂ­വ്മെ­ന്റ് പോ­ലെ സോ­ഷ്യല്‍ കോ­സി­നു­വേ­ണ്ടി­യു­ള്ള ഒരു മു­ന്നേ­റ്റ­വും ജന­പി­ന്തു­ണ­യും സാ­മ്പ­ത്തിക സമ­ത്വ­ത്തി­നു­വേ­ണ്ടി­യു­ള്ള (അ­ല്ലെ­ങ്കില്‍ നി­യ­ന്ത്ര­ണ­ങ്ങള്‍­ക്ക് വേ­ണ്ടി­യു­ള്ള) സമ­ര­ങ്ങ­ളില്‍ പ്ര­തീ­ക്ഷി­ക്കു­ന്ന­ത് വെ­റു­തെ­യാ­വും എന്ന് അഭി­പ്രാ­യ­മു­ള്ള­വര്‍ ഏറെ­യാ­ണ്. രൂ­ക്ഷ­മായ സാ­മ്പ­ത്തിക അസ­മ­ത്വ­വും ഗ്രീ­ഡി കാ­പി­റ്റ­ലി­സ­ത്തി­ന്റെ മു­ഖ­മു­ദ്ര­യാ­ണ്.
­വാര്‍­ത്ത­കള്‍ നല്‍­കാന്‍ ഒരു­വ­ശ­ത്ത് നിര്‍­ബ­ന്ധി­ത­മാ­കു­മ്പോള്‍ പോ­ലും ഈ വാള്‍­സ്ട്രീ­റ്റ് സമ­രം ഇവി­ടു­ത്തെ മാ­ദ്ധ്യ­ങ്ങള്‍ കഴി­യു­ന്ന­ത്ര മറ­ച്ചു­വ­യ്ക്കു­ന്നു­ണ്ട്. മാ­ദ്ധ്യ­മ­പ­രി­ലാ­ള­ന­യില്‍ അര­ങ്ങേ­റിയ അണ്ണാ ഹസാ­രെ സമ­ര­വു­മാ­യി ഇതി­നു­ള്ള വ്യ­ത്യാ­സ­വും അവി­ടെ­യാ­ണ്. അമേ­രി­ക്കന്‍ സങ്കല്‍­പ്പ­മ­നു­സ­രി­ച്ച് അല്പ­സ്വ­ല്പം ലെ­ഫ്റ്റ് ലീ­നി­ങ്ങ് എന്ന് തോ­ന്നി­യി­രു­ന്ന എന്‍.­പി­.ആര്‍ പോ­ലും ഇതി­നു വേ­ണ്ട­ത്ര കവ­റേ­ജ് കൊ­ടു­ത്തി­ട്ടി­ല്ല. എന്‍.­പി­.ആ­റി­നെ ഡി-പൊ­ളി­റ്റി­സൈ­സ് ചെ­യ്യുക എന്ന­താ­ണു തന്റെ പ്ര­ധാന ജോ­ലി എന്ന് പു­തിയ സി­.ഇ­.ഓ പറ­യു­ക­യും ചെ­യ്തു. സാ­മ്പ­ത്തിക അസ­മ­ത്വ­ത്തി­ന്റെ ഒപ്പം അരാ­ഷ്ട്രീ­യ­ത­യും ചേ­രു­ന്ന­ത്  കൊ­ണ്ട് ഇവ­രെ­യൊ­ക്കെ ഈ "ഡ്രീ­മി" ലൈ­ഫില്‍ നി­ന്ന് വലി­ച്ച് പു­റ­ത്തി­ടുക തി­ക­ച്ചും ദു­ഷ്ക­രം എന്നാ­ണ് ഈ പ്ര­തി­ഭാ­സ­ത്തെ വി­ല­യി­രു­ത്തു­ന്ന­വ­രു­ടെ വാ­ദം­.
­ന­ടേ പറ­ഞ്ഞ­തു­പോ­ലെ സോ­ഷ്യ­ലി­സ­വും കമ്യൂ­ണി­സ­വും വെ­റു­പ്പോ­ടും അറ­പ്പോ­ടും മാ­ത്രം കാ­ണു­വാന്‍ പാ­ക­പ്പെ­ടു­ത്തി എടു­ക്ക­പ്പെ­ട്ട ഒരു സമൂ­ഹം ഇത്ത­രം സമ­ര­ങ്ങള്‍­ക്ക് തു­നി­യു­മ്പോള്‍ സോ­ഷ്യ­ലി­സ്റ്റു­കള്‍, കമ്യൂ­ണി­സ്റ്റു­കള്‍ എന്നൊ­ക്കെ­യു­ള്ള വി­ളി­പ്പേ­രി­നു മു­ന്നില്‍ തന്നെ ഭയ­പ്പെ­ട്ടു പത്തി­മ­ട­ക്കും എന്ന് പ്ര­തീ­ക്ഷി­ക്കു­ന്ന­വ­രും ഉണ്ട്. പ്ര­ത്യേക അജ­ണ്ട­കള്‍ ഒന്നും ഇല്ലാ­തെ പ്ര­ത്യേക ആവ­ശ്യ­ക­ത­കള്‍ ഒന്നും മു­ന്നൊ­ട്ടു­വ­യ്ക്കാ­തെ എങ്ങ­നെ ഒരു സമ­രം വി­ജ­യി­ക്കും എന്നു ചോ­ദി­ക്കു­ന്ന­വര്‍ ഉണ്ട്. സമ­ര­സ­മി­തി പറ­യു­ന്ന­ത് ഈ സമ­ര­ത്തി­ന്റെ വി­ജ­യം തന്നെ ഇതി­നു ഒരു പ്ര­ത്യേക അജ­ണ്ട­യും ഡി­മാ­ന്റും ഇല്ലാ എന്ന­താ­ണ് എന്നാ­ണ്.
ഒ­രു പ്ര­ത്യേക കാ­ര്യ­ത്തി­നു­വേ­ണ്ടി­യാ­ണ് ഇപ്പോള്‍ സമ­രം നട­ക്കു­ന്ന­തെ­ങ്കില്‍ അതി­നെ എതിര്‍­ക്കു­വാ­നും തകര്‍­ക്കു­വാ­നും എളു­പ്പ­മാ­ണ്. എന്നാല്‍ സാ­മ്പ­ത്തിക അസ­മ­ത്വ­ത്തി­ന്റെ മു­ന്നില്‍ തക­രു­ന്ന മനു­ഷ്യ­രു­ടെ ആവ­ശ്യ­ങ്ങള്‍ പല­താ­ണ്. അതി­നെ എല്ലാം ഏകോ­പി­പ്പി­ച്ച് ഒരു അജ­ണ്ട­ക്കു­വെ­ളി­യില്‍ ഓരോ ആവ­ശ്യ­ങ്ങള്‍­ക്കും തു­ല്യ പ്രാ­ധാ­ന്യം നല്കി­യു­ള്ള ഒരു സമ­ര­ത്തി­നു­മാ­ത്ര­മെ പ്ര­സ­ക്തി ഇപ്പോള്‍ ഉള്ളൂ എന്ന­താ­ണ് സമ­ര­ത്തില്‍ ഏര്‍­പ്പെ­ട്ടി­രി­ക്കു­ന്ന­വ­രു­ടെ മറു­പ­ടി­.
­ക­ഴി­ഞ്ഞ മാ­സം വെ­രി­സോണ്‍ കമ്യൂ­ണി­ക്കേ­ഷ­നില്‍ നട­ന്ന ഒരു സമ­രം ശ്ര­ദ്ധി­ച്ചി­രു­ന്നോ? നാ­ല്പ­തി­നാ­യി­ര­ത്തോ­ളം തൊ­ഴി­ലാ­ളി­ക­ളാ­ണ് രണ്ടാ­ഴ്ച പണി മു­ട­ക്കി­യ­ത്. അമേ­രി­ക്ക­യു­ടെ സമീപ ചരി­ത്ര­ത്തി­ലെ ഏറ്റ­വും സം­ഘ­ടി­ത­മായ തൊ­ഴി­ലാ­ളി സമ­ര­മാ­യി­രു­ന്നു അത്. സമ­രം പൂര്‍­ണ­മാ­യും വി­ജ­യ­മൊ­ന്നു­മാ­യി­രു­ന്നി­ല്ല. പക്ഷേ, അതൊ­രു സൂ­ച­ന­യാ­ണെ­ന്നു തോ­ന്നു­ന്നു. കഴി­ഞ്ഞ മാ­സം ജി­എ­മ്മി­ലേ­യും, ഫോര്‍­ഡി­ലേ­യും യൂ­ണി­യ­നു­കള്‍ സമ­രം ചെ­യ്യു­മെ­ന്നു പറ­ഞ്ഞി­രു­ന്നു. തു­ടര്‍­ന്ന് ഫോര്‍­ഡി­ലെ യൂ­ണി­യ­നു­മാ­യി മാ­നേ­ജ്മെ­ന്റ് താ­ത്കാ­ലിക സമാ­ധാന കരാ­റി­ലെ­ത്തി­.
"അമേരിക്കക്ക് ഇനി പോരാടുവാനുള്ള യുദ്ധം അമേരിക്കന്‍ മണ്ണിലാണ്. സാമ്രാജ്യത്വത്തിന്റെ സ്വന്തം പ്രജകളോട്, കാലാവസ്ഥാവ്യതിയാനത്തോട്, പുതുതായി ഉയര്‍ന്നുവരുന്ന ഏഷ്യന്‍ ശക്തികള്‍ ഉദ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഒരു മാര്‍ക്കറ്റ് ആയി മാറുന്നതിനെതിരെ, അങ്ങനെ അമേരിക്കന്‍ സാമ്രാജ്യം തങ്ങളുടെ മണ്ണില്‍ സ്വന്തം പ്രതിബിംബത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ കുഴഞ്ഞ് ശത്രു ആര് എന്ന് അറിയാതെ സ്വന്തം മണ്ണില്‍ യുദ്ധത്തില്‍ ആണ്!"
ഇത് സാ­ധ്യ­ത­ക­ളു­ടെ ഒരു പരീ­ക്ഷണ ശാ­ല­യാ­ണ്. ഒത്തി­രി പു­തിയ ആശ­യ­ങ്ങള്‍ ഉരു­ത്തി­രി­ഞ്ഞു­വ­രു­ന്ന ഒരു ഗ്രാ­സ് റൂ­ട്ട് പ്ര­സ്ഥാ­നം മാ­ത്ര­മാ­ണി­ത്, ഇതി­ല്ലാ­തെ ഒരു ശക്ത­മായ പ്ര­സ്ഥാ­നം സാ­ധ്യ­മ­ല്ല; അതി­നു­ള്ള അര­ങ്ങേ­റ്റ­മാ­ണി­ത് എന്നാ­ണ­വര്‍ വാ­ദി­ക്കു­ന്ന­ത്. പ്ര­തി­ഷേ­ധി­ക്കു­ന്ന­വര്‍ നി­ര­വ­ധി ആശ­യ­ങ്ങള്‍ ആണു മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­ത്. കോര്‍­പ്പ­റേ­റ്റു­കള്‍­ക്ക് വ്യ­ക്തി­യു­ടെ മാ­നം നല്കു­ന്ന­ത് അവ­സാ­നി­പ്പി­ക്കുക (end corporate personhood), സ്റ്റോ­ക്ക് വി­ല്പ­ന­ക്കു ടാ­ക്സ് ഏര്‍­പ്പെ­ടു­ത്തു­ക, ബാ­ങ്കു­ക­ളെ ദേ­ശ­സാ­ത്ക­രി­ക്കു­ക, ആരോ­ഗ്യ­പ­രി­പാ­ല­നം സാ­മൂ­ഹി­ക­വ­ത്ക­രി­ക്കു­ക, സര്‍­ക്കാര്‍ ജോ­ലി­കള്‍­ക്ക് സാ­മ്പ­ത്തിക സഹാ­യം നല്കി സം­ര­ക്ഷി­ക്കു­ക, തൊ­ഴി­ലാ­ളി സം­ഘ­ട­ന­കള്‍­ക്കു­മേ­ലു­ള്ള എല്ലാ നി­യ­ന്ത്ര­ണ­ങ്ങ­ളും നീ­ക്കു­ക, സി­റ്റി­ക­ളി­ലെ ബാ­ങ്കു­കള്‍ ഏറ്റെ­ടു­ക്കു­വാന്‍ ഒരു­ങ്ങു­ന്ന വീ­ടു­കള്‍ സാ­മൂ­ഹിക ഭവ­ന­ങ്ങള്‍ ആക്കി മാ­റ്റു­വാന്‍ അനു­വ­ദി­ക്കു­ക, ഒരു പരി­സ്ഥി­തി അനു­യോ­ജ്യ­മായ ഹരിത സാ­മ്പ­ത്തിക വ്യ­വ­സ്ഥ ഒരു­ക്കുക എന്നി­ങ്ങ­നെ നി­ര­വ­ധി സോ­ഷ്യ­ലി­സ്റ്റ് ആശ­യ­ങ്ങള്‍­കൊ­ണ്ടു നി­റ­ഞ്ഞ ആവ­ശ്യ­ങ്ങള്‍ സമ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി ഉയര്‍­ന്നു­വ­രു­ന്നു­. അ­ല­ബാ­മ­യി­ലെ മോ­ണ്ട് ഗോ­മ­റി­യില്‍ റോസ പാര്‍­ക്കര്‍ നട­ത്തിയ ആ പഴയ ബസ് യാ­ത്ര ഓര്‍­മ്മ­യി­ല്ലെ? തണു­ത്തു­റ­ഞ്ഞു­പോയ സി­വില്‍ റൈ­റ്റ്സ് മൂ­വ്മെ­ന്റി­ന് ഉജ്ജ്വ­ല­മായ തി­രി­ച്ചു­വ­ര­വി­നു വഴി­യൊ­രു­ക്കിയ റോ­സാ പാര്‍­ക്ക­റു­ടെ അറ­സ്റ്റ്! ഈ രാ­ജ്യ­ത്ത് പ്ര­ക്ഷോ­ഭ­ങ്ങള്‍ ഒക്കെ ഇങ്ങ­നെ ആറി­ത­ണു­ത്തു­റ­ഞ്ഞ നി­ല­യില്‍ നി­ന്നും ഉദി­ച്ചു­യ­രു­ന്ന­തി­ന്റെ ഒത്തി­രി ചരി­ത്രം ഉണ്ട്. എബ്ര­ഹാം ലി­ങ്ക­ന്റെ കാ­ല­ത്തെ സി­വില്‍ വാര്‍, മാര്‍­ട്ടിന്‍ ലൂ­ഥര്‍ കിം­ഗി­ന്റെ പ്ര­ശ­സ്ത­മായ വി­യ­റ്റ്നാം വി­രു­ദ്ധ പ്ര­സം­ഗം, ഇങ്ങ­നെ പല­തും ഐസ് കട്ട­കള്‍ മൂ­ടിയ അഗ്നി­പര്‍­വ്വ­ത­ങ്ങള്‍ ആയി­രു­ന്നി­ല്ലെ? ഒരു പക്ഷെ നാ­ളെ വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­നം ആവും ചരി­ത്രം കു­റി­ക്കു­വാന്‍ പോ­കു­ന്ന­ത്! പ്ര­ക്ഷോ­ഭ­ങ്ങള്‍ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞു. ഇനി ഒരു റോ­സാ­പാര്‍­ക്ക­റും, മാര്‍­ട്ടിന്‍ ലൂ­ഥര്‍ കിം­ഗും ഒക്കെ­യാ­ണ് ആവ­ശ്യം. അതേ, അമേ­രി­ക്ക ഒരു മെ­സ­ഞ്ച­റെ കാ­ത്തി­രി­ക്കു­ക­യാ­ണ്, ഈ പ്ര­ക്ഷോ­ഭ­ത്തെ മു­ഴു­വന്‍ ജന­ങ്ങ­ളി­ലേ­ക്കും എത്തി­ക്കു­വാന്‍!
ഒ­രു വശ­ത്തു­നി­ന്നും ആന്ത­രിക സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യു­ടെ തീ­ച്ചൂ­ള­യില്‍ ഈ ശി­ശി­ര­ത്തി­ന്റെ­യും ഹേ­മ­ന്ത­ത്തി­ന്റെ­യും രാ­വു­ക­ളില്‍ അമേ­രി­ക്ക വെ­ന്തു­രു­കു­ക­യാ­ണ്. മറ്റൊ­രു വശ­ത്ത് ആഗോ­ള­താ­പ­വ്യ­തി­യാന വാര്‍­ത്ത­കള്‍ ന്യൂ­യോര്‍­ക്കി­നെ വി­റ­പ്പി­ക്ക­യാ­ണ്. ലോ­ക­ത്തി­ന്റെ അങ്ങേ­കോ­ണില്‍ നി­ന്നും തി­രി­കെ എത്തു­ന്ന സൈ­ന്യ­ത്തെ ഒരു പു­ത്തന്‍ ­യു­ദ്ധം­ അഭ്യ­സി­പ്പി­ക്കു­വാന്‍ ഭര­ണ­കൂ­ട­ത്തി­നു­മു­ന്നില്‍ പെ­ന്റ­ഗണ്‍ നിര്‍­ദ്ദേ­ശം വച്ചു­ക­ഴി­ഞ്ഞു. കാ­ലാ­വ­സ്ഥാ­വ്യ­തി­യാ­നം മൂ­ലം പ്ര­പ­ഞ്ച­ശ­ക്തി­കള്‍ അഴി­ഞ്ഞാ­ടു­മ്പോള്‍ അതി­നെ നേ­രി­ടു­വാന്‍ ...
അ­മേ­രി­ക്ക നി­ര­ന്ത­ര­മാ­യി യു­ദ്ധ­ത്തി­ലാ­ണ്. ഭീ­ക­ര­വാ­ദ­ത്തോ­ടു­ള്ള അമേ­രി­ക്കന്‍ യു­ദ്ധം ജോര്‍­ജ്ജ് ബു­ഷി­ന്റെ പടി­യി­റ­ക്ക­ത്തോ­ട് അസ്ത­മി­ച്ചു. എന്നാല്‍ പു­തിയ യു­ദ്ധ­ഭൂ­മി­ക­കള്‍ തു­റ­ക്കു­ക­യാ­ണ്. അമേ­രി­ക്ക­ക്ക് ഇനി പോ­രാ­ടു­വാ­നു­ള്ള യു­ദ്ധം അമേ­രി­ക്കന്‍ മണ്ണി­ലാ­ണ്. സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ സ്വ­ന്തം പ്ര­ജ­ക­ളോ­ട്, കാ­ലാ­വ­സ്ഥാ­വ്യ­തി­യാ­ന­ത്തോ­ട്, പു­തു­താ­യി ഉയര്‍­ന്നു­വ­രു­ന്ന ഏഷ്യന്‍ ശക്തി­കള്‍ ഉദ്പാ­ദി­പ്പി­ക്കു­ന്ന ഉത്പ­ന്ന­ങ്ങ­ളു­ടെ ഒരു മാര്‍­ക്ക­റ്റ് ആയി മാ­റു­ന്ന­തി­നെ­തി­രെ, അങ്ങ­നെ അമേ­രി­ക്കന്‍ സാ­മ്രാ­ജ്യം തങ്ങ­ളു­ടെ മണ്ണില്‍ സ്വ­ന്തം പ്ര­തി­ബിം­ബ­ത്തില്‍ നി­ന്നു­യ­രു­ന്ന ചോ­ദ്യ­ങ്ങള്‍­ക്കു­മു­ന്നില്‍ കു­ഴ­ഞ്ഞ് ശത്രു ആര് എന്ന് അറി­യാ­തെ സ്വ­ന്തം മണ്ണില്‍ യു­ദ്ധ­ത്തില്‍ ആണ്!
­ര­ണ്ടു ലക്ഷ്യം മി­ല്യണ്‍ അമേ­രി­ക്കന്‍ ഡോ­ളര്‍ ആണ് വാള്‍­സ്ട്രീ­റ്റ് സമ­ര­ത്തി­ന്റെ പേ­രില്‍ ന്യൂ­യോര്‍­ക്ക് സി­റ്റി അതി­ന്റെ പോ­ലീ­സി­നു ഓവര്‍­ടൈം ജോ­ലി­ക്കു നല്കേ­ണ്ടി വന്നി­രി­ക്കു­ന്ന­ത്. വാള്‍­സ്ട്രീ­റ്റി­ന്റെ തകര്‍­ച്ച­യില്‍ ന്യൂ­യോര്‍­ക്ക് സ്റ്റേ­റ്റി­ന്റെ ടാ­ക്സി­ലൂ­ടെ­യു­ള്ള 20% വരു­മാ­നം ആണ് ഒലി­ച്ചു­പോ­യി­രി­ക്കു­ന്ന­ത്. വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­നം ഒരു പക്ഷെ പരാ­ജ­യ­പ്പെ­ട്ടേ­ക്കാം. എന്നാല്‍ അത് ആഘോ­ഷി­ക്കു­വാന്‍ ഒരു സാ­മ്രാ­ജ്യ­ത്വ­ശ­ക്തി ബാ­ക്കി­യു­ണ്ടാ­വു­മൊ? പരാ­ജ­യ­ങ്ങള്‍ വി­ജ­യ­ത്തി­ന്റെ മു­ന്നോ­ടി­യാ­യി ജന­മ­ന­സ്സു­ക­ളില്‍ കനല്‍ വി­ത­റി ഒരു പു­ത്തന്‍ അമേ­രി­ക്ക­യു­ടെ പി­റ­വി­യി­ലേ­ക്ക് അത് മു­ന്നേ­റും എന്ന് നമു­ക്ക് പ്ര­ത്യാ­ശി­ക്കാം­!
­ന്യൂ യോര്‍­ക്കില്‍ നി­ന്ന്
­റെ­ജി പി ജോര്‍­ജ്
malayal.am

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ