ഓരോരുത്തര്‍ക്കും അവരവരുടെ കഴിവിനും, കഠിനാധ്വാനത്തിലൂടെയുള്ള വിജയത്തിനും അവസരം നല്‍കിക്കൊണ്ട് എല്ലാവര്ക്കും ജീവിതം നല്ലതും സമൃദ്ധിനിറഞ്ഞതും ആയിമാറ്റുക എന്ന എഴുത്തുകാരനും, ചരിത്രകാരനും ആയ ജെയിംസ് റ്റര്സ്ലോ ആഡംസിന്റെ പ്രശസ്തമായ വരികള്‍ ആണ് അമേരിക്കന്‍ സ്വപ്നം എന്നപേരില്‍ അറിയപ്പെടുന്നത്. അമേരിക്ക അതിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി അമേരിക്കന്‍ സ്വപ്നത്തെ ഉദ്ഘോഷിച്ചിരിക്കുന്നത് "എല്ലാ മനുഷ്യരെയും തുല്യരായി സൃഷ്ടിച്ചിരിക്കുന്നു, അതൊടൊപ്പം ജീവന്, സ്വാതന്ത്ര്യം, ജീവിതോല്ലാസം മുതലായ ചോദ്യം ചെയ്യാനാവാത്ത ചില അവകാശങ്ങളും സൃഷ്ടാവ് അവര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്," എന്നാണ്.
എന്നാല്‍ കാലം മാറുന്നതോടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ക്കും പുതിയ രൂപവും ഭാവവും ഉണ്ടായി. സമൂഹത്തിന്റെ ഭാഗമാകുവാനും എല്ലാവര്ക്കും സമൃദ്ധമായി ജീവിക്കുവാനുമുള്ള സാമ്പത്തിക സ്ഥിതിയാണ് ഇന്നത്തെ അമേരിക്കന്‍ സ്വപ്നം. മനുഷ്യ നിര്‍മ്മിതമായ തടസ്സങ്ങളില്ലാതെ ഒരു അമേരിക്കന്‍ പൌരന്റെ കുഞ്ഞിനു ജനിച്ചുവളരുവാനും, ആവശ്യമായ നല്ല വിദ്യാഭ്യാസം നേടുവാനും മെച്ചപ്പെട്ടതൊഴില് കണ്ടെത്തുവാനും ഉള്ള അവകാശം എന്നാണ് അതിന്റെ അര്‍ഥം.
കൊയ്ത്തിന്റെയും ആര്‍പ്പിന്റെയും ഉത്സവം എന്നു വിശേഷിപ്പിക്കാവുന്ന “ഹാലൂവിയന് ദിനം” മരിച്ചവരുടെയും ഉത്സവം എന്നാണ് അറിയപ്പെടുന്നത്! ഈ ഒക്ടോബര്‍ 31 ന് പതിവുപോലെ ഹാലൂവിയന് ദിനം എത്തുന്നത് ആര്‍പ്പുവിളികളുമായി ആവുമൊ? അമേരിക്കന്‍ യുവത്വത്തിന് അമേരിക്കന്‍ സ്വപ്നങ്ങളില്‍ ജീവിക്കുവാനുള്ള അവകാശം അത് പങ്കുവയ്ക്കുമൊ? അതൊ മരണത്തിന്റെ നിശ്വാസങ്ങള്‍ മാത്രമാവുമൊ അതുപങ്കുവയ്ക്കുക? തെരുവകള്‍ മൃതരെപ്പോലെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ കൈയ്യടക്കുന്ന പ്രഭാതങ്ങള്‍ ... അരുണോദയത്തിന്റെ പുത്തന്‍ പ്രഭകള്‍ വെള്ളിവെളിച്ചം വാരിവിതറുന്നുമില്ല! ചക്രവാളസീമകള്ക്കപ്പുറെ ഉയരുന്നത് ആശങ്കയുടെ കിരണങ്ങള്‍ മാത്രം.
പ്രതിഷേധിക്കുവാനും സമരം നടത്തുവാനും സര്‍ക്കാരിന്റെയും സിറ്റിയുടെയും മുന്‍കൂര്‍ അനുവാദം ആവശ്യമുള്ള ന്യൂയോര്‍ക്ക് നഗരത്തില്‍ ഒക്ടോബര്‍ ഒന്നിന് ഒരു മുന്നറിയിപ്പുമില്ലാതെ നഗരത്തിലെ മാന്‍ഹട്ടന്‍ ബ്രൂക്ലിന്‍ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ ബ്രൂക്ലിന്‍ പാലത്തിലെ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം ഒരു പ്രതിഷേധ ജാഥയായി നിറഞ്ഞൊഴുകി. എഴുനൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത ആജാഥ അപ്രതീക്ഷിതവും സമരത്തിനു കൂടുതല്‍ കരുത്തുപകരുന്നതുമായിരുന്നു.
അതോടെ സമരം അതിന്റെ നിര്ജ്ജീവാവസ്ഥവെടിഞ്ഞു. അത് കൂടുതല്‍ ജനപിന്തുണ നേടിത്തുടങ്ങി. ജാഥയില്‍ പങ്കെടുത്തവര്‍ അറസ്റ്റുവരിച്ചു. ജാഥക്കുശേഷം അവര്‍ പ്രഖ്യാപിച്ചു, "ന്യൂയോര്‍ക്ക് തണുത്തുറയുന്ന ഈ മഞ്ഞുകാലം തങ്ങള്‍ സമരഭൂമി വിടില്ല. സൂക്കോട്ടിപാര്ക്കില് സമരം തുടരും. ഒപ്പം സമരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കും."
അമേരിക്കയുടെ തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡി.സി, ലോസ് ആഞ്ചലസ്, സാന്‍ ജോസ്, ബ്ബോസ്റ്റണ്, ബാള്‍ട്ടിമോര്‍, ഷിക്കാഗൊ, മലയാളികള്‍ക്കു പ്രിയപ്പെട്ട ഹ്യൂസ്റ്റണ്‍ എന്നിങ്ങനെ പ്രധാനപ്പെട്ട 27ല്‍ അധികം നഗരങ്ങളിലെ യുവാക്കള്‍ സമരം ഏറ്റെടുക്കയും വ്യാപിപ്പിക്കയും ചെയ്തു. Occuppy Wallstreet തുടങ്ങിയ സമയത്തെ പ്രതിസന്ധികളെ അതിജീവിച്ചിരിക്കുന്നു എന്ന് പറയാം. സൂക്കോട്ടി പാര്‍ക്കിലെ സമരത്തിനു ഒരു കൌണ്ടര്‍ തന്നെ ഉണ്ട്. അവിടെ ഇരിക്കുന്ന പ്രവര്‍ത്തക സമരത്തെപറ്റി നിങ്ങളോടു സംസാരിക്കും, നിങ്ങള്‍ക്ക് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് ഇന്ന് അമേരിക്ക നേരിടുന്ന പ്രതിസന്ധിയെപറ്റി ഒരു ക്ലാസ് എടുക്കുവാനും തയ്യാര്‍ ആണ്. സംഭാവനയായി കാശോ ഭക്ഷണമൊ ഒക്കെ നിങ്ങള്‍ക്ക് ആ കൌണ്ടറില്‍ ഏല്പിക്കാം.
ന്യൂയോര്‍ക്ക് പൊലീസ് സമരത്തെ വളരെ കര്‍ശനമായിട്ടാണ് നേരിടുന്നത്. അമേരിക്കയില്‍ പൊലീസ് സ്റ്റേറ്റിന്റെ ഭാഗം അല്ല. മറിച്ച് ഓരോ നഗരത്തിനും കൌണ്ടി എന്ന് അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ പഞ്ചായത്തിനു തുല്യം ആയ പ്രാദേശിക ഭരണകൂടങ്ങളുടേ അധീനതയില്‍ ആണ് പൊലീസ്. കോടീശ്വരനായ ന്യൂയോര്‍ക്ക് മേയര്‍ ബ്ലൂംബര്‍ഗിന്റെ പൊലീസ് പലപ്പോഴും മുളകുപൊടി സ്പ്രേചെയ്തും, പല കാരണങ്ങള്‍ പറഞ്ഞും സമര രംഗത്തുനിന്നും പലരെയും അറസ്റ്റുചെയ്ത് സമരത്തെ തകര്‍ക്കുവാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും അപ്പപ്പോള്‍ അതേപോലെ സോഷ്യല്‍ വെബ്സൈറ്റുകളുടെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ലോകത്തെ തത്സമയം കാട്ടിക്കൊടുത്ത് വാള്‍സ്ട്രീറ്റ് അധിനിവേശപ്രവര്ത്തകര് പ്രതികരിച്ചത് പൊലീസിനും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ക്കും വലിയ തിരിച്ചടി ആയി മാറി.
സമരത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിക്കുനേരെ മുളകുപൊടി സ്പ്രേചെയ്ത ഒരു പൊലീസ് ഓഫീസര്‍ മുന്‍കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേരെയും ഇതര പ്രതിഷേധങ്ങളുടെ നേരെയും നടത്തിയ സമാനമായ ആക്രമണത്തിന്റെ ചരിത്രം തുറന്നു കാട്ടിയും അയാളുടെ വിലാസവും കുടുംബവിവരങ്ങളും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ വിവരങ്ങളും വരെ പരസ്യപ്പെടുത്തിയും സമരസംഘാടകര്‍ നടത്തിയ പ്രചാരണം വലിയ ശ്രദ്ധ നേടുകയും ആ ഓഫീസറോടു വിശദീകരണം ചോദിക്കുവാന്‍ പൊലീസ് ആസ്ഥാനം നിര്ബന്ധിക്കപ്പെട്ടിരിക്കുകയുമാണ്. പൊലീസിന്റെ ആസ്ഥാനത്തേക്കു പ്രവര്‍ത്തകര്‍ പൊലീസ് ആക്രമണത്തിനെതിരെ പ്രതിഷേധജാഥനടത്തി. പൊലീസ് മേധാവി റെ കെല്ലിയുടെ രാജിയാണ് അവര്‍ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് മേയര്‍ ബ്ലുംബര്ഗിനെയും ന്യൂയോര്‍ക്ക് പൊലീസ് മേധാവി റെ കെല്ലിയെയും പ്രതികളാക്കി ബ്രൂക്ലീന്‍ പാലത്തിലൂടെയുള്ള ജാഥക്കുനേരെ മനുഷ്യാവകാശ ലംഘനം നടന്നു എന്നുപറഞ്ഞ് കോടതിയില്‍ കേസുകൊടുക്കുവാന്‍ സമരം തയ്യാറെടുക്കുന്നു.
കടന്നുപോയ ദിനങ്ങളില്‍ ഫാരണ്‍ ഹീറ്റ് 9/11 അടക്കമുള്ള മികച്ച രാഷ്ട്രീയ ഡോക്യുമെന്ററികളുടെ സംവിധായകനും സാമൂഹിക വിമര്‍ശകനുമായ മൈക്കള്‍ മൂറും ന്യൂയോര്‍ക്കിലെ മുന്മേയറുമൊക്കെ സുക്കോട്ടി പാര്‍ക്കിലെത്തി സമരത്തിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. മൈക്കള്‍ മൂര്‍ സുക്കോട്ടി പാര്‍ക്കില്‍ സംസാരിക്കവെ പറഞ്ഞത് അവര്‍ നമ്മുടെ ജനാധിപത്യത്തെ കീഴ്പ്പെടുത്തുവാനും കൊള്ളക്കാരുടെ ഭരണമാക്കി മാറ്റുവാനും ശ്രമിക്കുന്നു എന്നാണ് (they are trying to turn our democracy to kleptocracy!). വിദ്യാഭ്യാസപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കോണല്‍ വെസ്റ്റ്, സംവിധായകയും, നടിയും, ഹാസ്യതാരവും എഴുത്തുകാരിയുമൊക്കെ ആയ റോസന്നാ ബാര്‍, പ്രശസ്ത കനേഡിയന്‍ എഴുത്തുകാരി നവോമി ക്ലെയിന്, ഇക്കണോമിക്സിനുള്ള നൊബേല്‍ സമ്മാനജേതാവ് ജോസഫ് സ്റ്റ്ഗ്ലിറ്റ്സ് എന്നിവര്‍ക്കൊപ്പം പല യൂണിവേഴ്സിറ്റികളില്‍ നിന്നും അദ്ധ്യാപകര്‍ വരുന്നു, സമരത്തിനു പിന്തുണയുമായി!
അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ പോലും സമരത്തെ പിന്തുണച്ചു കൊണ്ട് വൈറ്റ് ഹൌസില്‍ നിന്നും സംസാരിച്ചു. അമേരിക്കന്‍ ജനതയുടെ വര്‍ദ്ധിച്ചുവരുന്ന നിരാശയെ ആണ് സുക്കോട്ടിപാര്‍ക്കിലെ പ്രക്ഷോഭം കാട്ടിത്തരുന്നതെന്ന് പറഞ്ഞുകൊണ്ടാണ്, അദ്ദേഹം തൊഴില്‍ ബില്ലിന്റെ ആവശ്യകതയെപറ്റി സംസാരിച്ചത്. പ്രശസ്ത ചിന്തകനും, ലിംഗ്വിസ്റ്റും, പ്രൊഫസറും ആയ നോം ചോംസ്കി ഒരു പ്രസ്താവനയിലൂടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. "വാള്‍സ്ട്രീറ്റിന്റെ ഗുണ്ടാ മാഫിയ പ്രവര്‍ത്തനം (Gangsterism of Wall Street) അമേരിക്കന്‍ ജനതക്ക് (ലോകത്തിനും) ഗുരുതരമായ ആഘാതം സൃഷ്ടിച്ചതായി കണ്ണുതുറന്നിരിക്കുന്ന ആര്‍ക്കും കാണാം" എന്നു് അതികഠിനമായ രീതിയില്‍ വാള്സ്ട്രീറ്റ്സിനെ ശകാരിച്ചുകൊണ്ടാണ് അദ്ദേത്തിന്റെ പ്രസ്താവനതുടങ്ങുന്നത്.
ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ വംശജനും, ന്യൂയോര്‍ക്ക് ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ സഹസ്ഥാപകനും ജനറല്‍ മാനേജരുമായ അരുണ്‍ ഗുപ്ത വാള്‍സ്ട്രീറ്റ് അധിനിവേശ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരുകൂട്ടം പത്രപ്രവര്‍ത്തകര്‍ക്ക് ഒപ്പംചേര്ന്നുകൊണ്ട് ദി ഒക്കുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നപേരില്‍ ഈ പ്രസ്ഥാനത്തിന്റെ വാര്‍ത്തകളും, നിലപാടുകളും, ഉദ്ദേശവുമൊക്കെ വിശദീകരിക്കുന്ന ഒരു പത്രവും തുടങ്ങി. മര്‍ഡോക്കിന്റെ പ്രശസ്തമായ വാള്‍സ്ട്രീറ്റ് ജേണലിന് ഒരു പാരഡിപോലെ ദി ഒക്കുപ്പൈഡ് വോള്‍സ്ട്രീറ്റ് ജേണല്‍ ഇറങ്ങുന്നു.
ഒക്ടോബര്‍ മൂന്നിന് മെട്രോ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ യൂണിയനുകളുടെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെയും, നഴ്സുമാരുടെയും അടക്കം മദ്ധ്യവര്‍ഗ്ഗത്തിന്റെ തൊഴിലുമായി ബന്ധപ്പെട്ട വിവിധമേഖലകളിലെ 39ല്‍ പരം യൂണിയനുകള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. 5000 ആളുകള്‍ പങ്കെടുത്ത ഒരു വലിയ ജാഥ നടത്തി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുക്കോട്ടിപാര്‍ക്കില്‍ നിന്നും കോളേജുകള്‍ ബഹിഷ്കരിച്ചുകൊണ്ട് തൊഴിലാളി യൂണിയനുകളുടെ സമരത്തില്‍ അണിചേരുവാന്‍ നടത്തിയ ആഹ്വാനം അനുസരിച്ച് ന്യൂയോര്‍ക്ക് നഗത്തിലെയും അതിനു സമീപത്തുള്ള യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും ഒരുമിച്ചുപങ്കെടുത്തുകൊണ്ട് വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം തൊഴിലാളികളുടെയും, വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും എല്ലാം കൂടെയാണെന്നു തെളിയിച്ചു. സമരത്തിനു കിട്ടുന്ന സംഭാവനകള്‍ $65,000 കവിഞ്ഞു എന്ന് അവര്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ പതിനഞ്ചിന് അമേരിക്കക്കുപുറത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 25ല്‍ അധികം നഗരങ്ങളില്‍ വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ ഒരുങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
ലോകം 1930 കളിലേക്കും ലോകമഹായുദ്ധ കാലഘട്ടത്തിലെ പട്ടിണിയുടെയും ഞെരുക്കത്തിന്റെയും സ്ഥിതിയിലേക്ക് വീണ്ടും തിരികെ പോകുവാന്‍ നിര്ബന്ധിതമാവുകയാണൊ? സമരങ്ങളുടെ 1960 കളിലേക്കാണോ അമേരിക്ക കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ടൈം മാഗസിന് പറയുന്നത് 29% അമേരിക്കക്കാര്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍ സ്വയം ചെയ്യുന്നു, 28% വീടുവൃത്തിയാക്കല്‍, 23% വീടിന്റെ ചുറ്റുമുള്ള പറമ്പ് വൃത്തിയാക്കലും വെടിപ്പാക്കലും സ്വയം ചെയ്യുന്നു, 21% ആളുകള്‍ തങ്ങളുടെ വാഹനങ്ങളുടെ റിപ്പയറിംഗ് സ്വയം ചെയ്യുന്നു, 15% അമേരിക്കക്കാര്‍ ബാര്‍ബര്‍ഷോപ്പില്‍ പോയി തലമുടിവെട്ടുന്നതു നിര്‍ത്തി സ്വയം ചെയ്യുന്നു, അങ്ങനെ ചെലവുചുരുക്കലിന്റെ ഒരു അമേരിക്ക ആയിമാറിയിരിക്കുന്നു എന്നാണ്. 1950 കളില്‍ വരുമാനത്തിന്റെ 22% ഭക്ഷണത്തിനു ചെലവഴിച്ചിരുന്നുവെങ്കില്‍ ഇന്ന് വെറും 7% മാത്രമാണ് ഭക്ഷണ ചെലവ്. എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് 3 ശതമാനം ആയിരുന്നു ഒരു പൌരന്റെ ചെലവ് എങ്കില്‍ ഇന്ന് 16% ആണ്.
ഷോപ്പിംഗ് മാളുകളിലും മറ്റും സാമ്പത്തിക പ്രതിസന്ധിയിലും നല്ല ചെലവാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ ഒന്നു വിശദമായി പരിശോധിച്ചാല്‍ കാണുവാന്‍ കഴിയുന്നത് അതിസമ്പന്നന്റെ ഷോപ്പിംഗ് ഭ്രമം വര്‍ദ്ധിക്കയും മധ്യവര്‍ഗ്ഗത്തിന്റെ ഷോപ്പിംഗ് 5% താഴെക്കു ചുരുങ്ങുകയും ചെയ്തിരിക്കുന്നു എന്നാണ്. മധ്യവര്‍ഗ്ഗം ഏറ്റവും വിലകുറഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കു തങ്ങളുടെ ഷോപ്പിംഗ് മാറ്റിയിരിക്കുന്നു. അതിനാല്‍ അത്തരം കടകളില്‍ ഷോപ്പിംഗ് കൂടി.
പൊതുമേഖലക്ക് നല്ല പ്രാതിനിധ്യം ഉള്ള ഒരു സാമ്പത്തിക വ്യവസ്ഥിതിയെ തീവ്ര മുതലാളിത്ത വ്യവസ്ഥിതിയിലേക്കു മാറ്റിയത് "തൊഴിലാളിയൂണിയന്‍ തച്ചുടക്കുന്നവന് (Union Bluster)" എന്ന കുപ്രസിദ്ധപേരു നേടിയ അമേരിക്കന്‍ പ്രസിഡന്റ് റോണാള്‍ഡ് റെയ്ഗന്റെ കാലം മുതല്‍ ആരംഭിച്ച് നടപടികളാണ്. പൊതുമേഖലയില്‍ നടന്നിരുന്ന പലതും സ്റ്റേറ്റ് കൈ ഒഴിഞ്ഞു. കുറച്ച് ഗവണ്മെന്റും കൂടുതല്‍ കമ്പനികളും എന്ന നിലയിലേക്കുള്ള ആ യാത്ര ഗ്ലോബലൈസേഷനിലേക്കും അമേരിക്കന്‍ മധ്യവര്‍ഗ്ഗത്തെ തകര്‍ക്കുന്നതിലേക്കും ഒടുവില്‍ ചരിത്രത്തിന്റെ നിയോഗം പോലെ വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനത്തിലേക്കും വരെ എത്തിനില്‍ക്കുന്നു!
ഈ പ്രസ്ഥാനത്തെ വിശ്വാസത്തില്‍ എടുക്കുവാന്‍ പലരും ഇനിയും തയ്യാറായിട്ടില്ല. എന്‍ജിഓകളുടെയും അണ്ണാ ഹസ്സാരെയുടെ സമരത്തിന്റെയും ഒക്കെ രൂപത്തിലും ഭാവത്തിലും തടിച്ചുകൂടിയവര്‍ നടത്തുന്ന സമരം പരാജയപ്പെടും എന്ന് പലരും അഭിപ്രായപ്പെടുന്നു. അത്രമേല്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടതും സോഷ്യലിസ്റ്റ് വിരുദ്ധവുമായ അമേരിക്കന്‍ പൌരബോധത്തിന്റെ ആന്തരികപ്രേരണയാല് ഇത്തരം ഏതു പ്രക്ഷോഭവും പരാജയത്തെ ഉള്ളില്‍ വഹിക്കുന്നു. ഈ കട്ടിലു കണ്ട് പനിക്കേണ്ടന്നര്ത്ഥം!
റിസഷനു ശേഷം യുഎസ് കണ്ട ഏറ്റവും വലിയ പൌരപ്രതിഷേധം മര്‍ഡോക് നെറ്റ്വര്ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സ്പോണ്സര് ചെയ്ത റ്റീ പാര്‍ട്ടി മൂവ്മെന്റ് ആയിരുന്നു എന്നത് ഒട്ടും അതിശയകരമല്ല. ജനം സര്‍ക്കാരിനോട് പിന്തിരിയാനും കമ്പോളത്തെ തനിയെ വിടാനും ആവശ്യപ്പെടുകയായിരുന്നു!
ധനികരായ ഒരുശതമാനം ആളുകള്‍ സ്വത്തിന്റെ 70% കയ്യാളിയാലും അതവരെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടായിരുന്നു, ജനങ്ങള്‍ക്ക്. അമേരിക്കന്‍ സാമ്പത്തിക ഘടനയെക്കുറിച്ചുള്ള ഏതെങ്കിലും തെറ്റായ ധാരണയുടെ പുറത്തല്ല, അങ്ങനെ വിശ്വസിച്ചത് എന്നതാണ് സത്യം. യൂറോപ്യന്മാര് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാലുകുത്തിയതുമുതല്‍ തന്നെ വെട്ടിപ്പിടിച്ചതും അനധികൃതമായി നേടിയതുമായ സമ്പത്തിന്റെ ധാരാളിത്തത്തിലായിരുന്നു, ഈ രാഷ്ട്രത്തിന്റെ ജീവനം. ഇരുലോകമഹായുദ്ധങ്ങള്ക്കും ശേഷം, "ട്രിക്കിള്‍ ഡൌണ്‍ ഇഫക്ട്" വഴിയായോ "പുതിയ ഡീലിന്റെ" സാമൂഹ്യസുരക്ഷാനടപടികളുടെ ഭാഗമായോ ഈ സമ്പത്തിന്റെ ഒരംശം എല്ലാവര്ക്കും ലഭിക്കുകയും ചെയ്തു. ഒരു ശരാശരി അമേരിക്കന്‍ പൌരന്റെ ഇപ്പോഴത്തെ ജീവിതനിലവാരം എത്രമേല്‍ ഉയര്‍ന്നതാണെന്ന് മനസ്സിലാക്കാനാവുക, അതേ പോലെ ജീവിക്കാന്‍ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും അവസരം ലഭിക്കുന്ന പക്ഷം അതിനാവശ്യമായ റിസോഴ്സിന് ഭൂമിസമാനമായ അഞ്ചുഗ്രഹങ്ങള്‍ കൂടി വേണ്ടിവരുമെന്ന് അറിയുമ്പോഴാണ്. യാഥാസ്ഥിതികനായ ഒരു യുഎസ് പൌരന് "Occuppy WallStreet" പ്രക്ഷോഭകരെ വീക്ഷിക്കുന്നത് കമ്മ്യൂണിസത്താല്‍ കണ്ണുമഞ്ഞളിച്ച ഒരുപറ്റം വട്ടുകേസുകള്‍ എന്ന നിലയ്ക്കാവും എന്നതാണ് സങ്കടകരമായ വസ്തുത... :(
സോഷ്യലിസം, കമ്മ്യൂണിസം എന്നീ ആശയങ്ങളെ അങ്ങേയറ്റം അറപ്പോടും വെറുപ്പോടും കാണുവാന്‍ പാകപ്പെടുത്തിയെടുത്ത ഒരു സമൂഹമാണു അമേരിക്കയില്‍ ഉള്ളത്. ഈ പാകപ്പെടുത്തല്‍ നടത്തിയത് കാല്‍ക്കുലേറ്റഡ് മീഡിയ പ്രൊപ്പഗാന്‍ഡകള്‍ വഴിയാണു താനും. സിനിമയടക്കം സകല മാദ്ധ്യമങ്ങള്‍ക്കും ഈ പ്രചാരണങ്ങളില്‍ പങ്കുണ്ട്.
ഓരോ കാലത്തും അമേരിക്കന്‍ ജനതയുടെ മുന്നിലേക്ക് ഒരു സാങ്കല്പിക ശത്രുവിനെ എറിഞ്ഞു കൊടുത്ത് അവരില്‍ ഭീതിയും വെറുപ്പും ഉണ്ടാക്കുക എന്ന തന്ത്രം മുതലാളിത്ത മാദ്ധ്യമകോക്കസ് വളരെ ഭംഗിയായി ചെയ്തുവരുന്നുണ്ട്. പുതിയ കാലത്തിന്റെ ശത്രു മുസ്ലിങ്ങളും, ഇസ്ലാമും ആണെന്നത് നമുക്കറിയാം.
ഇതിന്റെ എല്ലാം പുറമെ, തുടക്കത്തില്‍ പറഞ്ഞ "ദി അമേരിക്കന്‍ ഡ്രീം" എന്ന മോഹനസങ്കല്പത്തിന്മേലാണു അമേരിക്കയിലെ സാധാരണ ജനതയുടെ ജീവിതം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. എത്ര പാമരനായാലും ഒരു ദിവസം "വില്‍ മേക്ക് ഇറ്റ് ബിഗ്" എന്ന പ്രതീക്ഷയിലാണു ജനം മുന്നോട്ട് പോകുന്നത്. ഈ പ്രതീക്ഷ നിലനിര്‍ത്താന്‍ വേണ്ടി ഇടയ്ക്കിടെ "മേഡ് ഇറ്റ് ബിഗ്" കാറ്റഗറിയില്‍പ്പെട്ട ചിലരുടെ നിറം പിടിപ്പിച്ച കഥകളും, സിനിമയും, സീരിയലും ഒക്കെ വന്നുകൊണ്ടിരിക്കും.
"മേക്ക് ഇറ്റ് ബിഗ്" എന്ന സ്വത്ത് സമ്പാദന ഫിലോസഫിയുടെ ഭാഗമായ ചൂഷണം, തട്ടിപ്പ്, അഴിമതി ഇതൊക്കെ കണ്ടില്ലെന് നടിച്ച് സ്മൂത്ത് സെയിലിങ്ങ് സാധ്യമാക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോള്‍ മാത്രമായിരിക്കണം സര്‍ക്കാരിന്റേത് എന്നതാണു പൊതുവെ ആറ്റിറ്റ്യൂഡ്.
സിവില്‍ റൈറ്റ്സ് മൂവ്മെന്റ് പോലെ സോഷ്യല്‍ കോസിനുവേണ്ടിയുള്ള ഒരു മുന്നേറ്റവും ജനപിന്തുണയും സാമ്പത്തിക സമത്വത്തിനുവേണ്ടിയുള്ള (അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ക്ക് വേണ്ടിയുള്ള) സമരങ്ങളില്‍ പ്രതീക്ഷിക്കുന്നത് വെറുതെയാവും എന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്. രൂക്ഷമായ സാമ്പത്തിക അസമത്വവും ഗ്രീഡി കാപിറ്റലിസത്തിന്റെ മുഖമുദ്രയാണ്.
വാര്‍ത്തകള്‍ നല്കാന് ഒരുവശത്ത് നിര്‍ബന്ധിതമാകുമ്പോള്‍ പോലും ഈ വാള്‍സ്ട്രീറ്റ് സമരം ഇവിടുത്തെ മാദ്ധ്യങ്ങള്‍ കഴിയുന്നത്ര മറച്ചുവയ്ക്കുന്നുണ്ട്. മാദ്ധ്യമപരിലാളനയില് അരങ്ങേറിയ അണ്ണാ ഹസാരെ സമരവുമായി ഇതിനുള്ള വ്യത്യാസവും അവിടെയാണ്. അമേരിക്കന്‍ സങ്കല്‍പ്പമനുസരിച്ച് അല്പസ്വല്പം ലെഫ്റ്റ് ലീനിങ്ങ് എന്ന് തോന്നിയിരുന്ന എന്‍.പി.ആര് പോലും ഇതിനു വേണ്ടത്ര കവറേജ് കൊടുത്തിട്ടില്ല. എന്‍.പി.ആറിനെ ഡി-പൊളിറ്റിസൈസ് ചെയ്യുക എന്നതാണു തന്റെ പ്രധാന ജോലി എന്ന് പുതിയ സി.ഇ.ഓ പറയുകയും ചെയ്തു. സാമ്പത്തിക അസമത്വത്തിന്റെ ഒപ്പം അരാഷ്ട്രീയതയും ചേരുന്നത് കൊണ്ട് ഇവരെയൊക്കെ ഈ "ഡ്രീമി" ലൈഫില്‍ നിന്ന് വലിച്ച് പുറത്തിടുക തികച്ചും ദുഷ്കരം എന്നാണ് ഈ പ്രതിഭാസത്തെ വിലയിരുത്തുന്നവരുടെ വാദം.
നടേ പറഞ്ഞതുപോലെ സോഷ്യലിസവും കമ്യൂണിസവും വെറുപ്പോടും അറപ്പോടും മാത്രം കാണുവാന്‍ പാകപ്പെടുത്തി എടുക്കപ്പെട്ട ഒരു സമൂഹം ഇത്തരം സമരങ്ങള്‍ക്ക് തുനിയുമ്പോള്‍ സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍ എന്നൊക്കെയുള്ള വിളിപ്പേരിനു മുന്നില്‍ തന്നെ ഭയപ്പെട്ടു പത്തിമടക്കും എന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. പ്രത്യേക അജണ്ടകള്‍ ഒന്നും ഇല്ലാതെ പ്രത്യേക ആവശ്യകതകള്‍ ഒന്നും മുന്നൊട്ടുവയ്ക്കാതെ എങ്ങനെ ഒരു സമരം വിജയിക്കും എന്നു ചോദിക്കുന്നവര്‍ ഉണ്ട്. സമരസമിതി പറയുന്നത് ഈ സമരത്തിന്റെ വിജയം തന്നെ ഇതിനു ഒരു പ്രത്യേക അജണ്ടയും ഡിമാന്റും ഇല്ലാ എന്നതാണ് എന്നാണ്.
ഒരു പ്രത്യേക കാര്യത്തിനുവേണ്ടിയാണ് ഇപ്പോള്‍ സമരം നടക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കുവാനും തകര്‍ക്കുവാനും എളുപ്പമാണ്. എന്നാല്‍ സാമ്പത്തിക അസമത്വത്തിന്റെ മുന്നില്‍ തകരുന്ന മനുഷ്യരുടെ ആവശ്യങ്ങള്‍ പലതാണ്. അതിനെ എല്ലാം ഏകോപിപ്പിച്ച് ഒരു അജണ്ടക്കുവെളിയില് ഓരോ ആവശ്യങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയുള്ള ഒരു സമരത്തിനുമാത്രമെ പ്രസക്തി ഇപ്പോള്‍ ഉള്ളൂ എന്നതാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മറുപടി.
കഴിഞ്ഞ മാസം വെരിസോണ്‍ കമ്യൂണിക്കേഷനില്‍ നടന്ന ഒരു സമരം ശ്രദ്ധിച്ചിരുന്നോ? നാല്പതിനായിരത്തോളം തൊഴിലാളികളാണ് രണ്ടാഴ്ച പണി മുടക്കിയത്. അമേരിക്കയുടെ സമീപ ചരിത്രത്തിലെ ഏറ്റവും സംഘടിതമായ തൊഴിലാളി സമരമായിരുന്നു അത്. സമരം പൂര്‍ണമായും വിജയമൊന്നുമായിരുന്നില്ല. പക്ഷേ, അതൊരു സൂചനയാണെന്നു തോന്നുന്നു. കഴിഞ്ഞ മാസം ജിഎമ്മിലേയും, ഫോര്‍ഡിലേയും യൂണിയനുകള്‍ സമരം ചെയ്യുമെന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് ഫോര്‍ഡിലെ യൂണിയനുമായി മാനേജ്മെന്റ് താത്കാലിക സമാധാന കരാറിലെത്തി.
ഒരു വശത്തുനിന്നും ആന്തരിക സാമ്പത്തിക പ്രതിസന്ധിയുടെ തീച്ചൂളയില്‍ ഈ ശിശിരത്തിന്റെയും ഹേമന്തത്തിന്റെയും രാവുകളില്‍ അമേരിക്ക വെന്തുരുകുകയാണ്. മറ്റൊരു വശത്ത് ആഗോളതാപവ്യതിയാന വാര്‍ത്തകള്‍ ന്യൂയോര്‍ക്കിനെ വിറപ്പിക്കയാണ്. ലോകത്തിന്റെ അങ്ങേകോണില്‍ നിന്നും തിരികെ എത്തുന്ന സൈന്യത്തെ ഒരു പുത്തന്‍ യുദ്ധം അഭ്യസിപ്പിക്കുവാന്‍ ഭരണകൂടത്തിനുമുന്നില്‍ പെന്റഗണ്‍ നിര്‍ദ്ദേശം വച്ചുകഴിഞ്ഞു. കാലാവസ്ഥാവ്യതിയാനം മൂലം പ്രപഞ്ചശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ അതിനെ നേരിടുവാന്‍ ...
അമേരിക്ക നിരന്തരമായി യുദ്ധത്തിലാണ്. ഭീകരവാദത്തോടുള്ള അമേരിക്കന്‍ യുദ്ധം ജോര്‍ജ്ജ് ബുഷിന്റെ പടിയിറക്കത്തോട് അസ്തമിച്ചു. എന്നാല്‍ പുതിയ യുദ്ധഭൂമികകള് തുറക്കുകയാണ്. അമേരിക്കക്ക് ഇനി പോരാടുവാനുള്ള യുദ്ധം അമേരിക്കന്‍ മണ്ണിലാണ്. സാമ്രാജ്യത്വത്തിന്റെ സ്വന്തം പ്രജകളോട്, കാലാവസ്ഥാവ്യതിയാനത്തോട്, പുതുതായി ഉയര്‍ന്നുവരുന്ന ഏഷ്യന്‍ ശക്തികള്‍ ഉദ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഒരു മാര്‍ക്കറ്റ് ആയി മാറുന്നതിനെതിരെ, അങ്ങനെ അമേരിക്കന്‍ സാമ്രാജ്യം തങ്ങളുടെ മണ്ണില്‍ സ്വന്തം പ്രതിബിംബത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ കുഴഞ്ഞ് ശത്രു ആര് എന്ന് അറിയാതെ സ്വന്തം മണ്ണില്‍ യുദ്ധത്തില്‍ ആണ്!
രണ്ടു ലക്ഷ്യം മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് വാള്‍സ്ട്രീറ്റ് സമരത്തിന്റെ പേരില്‍ ന്യൂയോര്‍ക്ക് സിറ്റി അതിന്റെ പോലീസിനു ഓവര്‍ടൈം ജോലിക്കു നല്‍കേണ്ടി വന്നിരിക്കുന്നത്. വാള്‍സ്ട്രീറ്റിന്റെ തകര്‍ച്ചയില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ടാക്സിലൂടെയുള്ള 20% വരുമാനം ആണ് ഒലിച്ചുപോയിരിക്കുന്നത്. വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം ഒരു പക്ഷെ പരാജയപ്പെട്ടേക്കാം. എന്നാല്‍ അത് ആഘോഷിക്കുവാന്‍ ഒരു സാമ്രാജ്യത്വശക്തി ബാക്കിയുണ്ടാവുമൊ? പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയായി ജനമനസ്സുകളില്‍ കനല് വിതറി ഒരു പുത്തന്‍ അമേരിക്കയുടെ പിറവിയിലേക്ക് അത് മുന്നേറും എന്ന് നമുക്ക് പ്രത്യാശിക്കാം!
ന്യൂ യോര്‍ക്കില്‍ നിന്ന്
റെജി പി ജോര്‍ജ്
malayal.am
എന്നാല്‍ കാലം മാറുന്നതോടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ക്കും പുതിയ രൂപവും ഭാവവും ഉണ്ടായി. സമൂഹത്തിന്റെ ഭാഗമാകുവാനും എല്ലാവര്ക്കും സമൃദ്ധമായി ജീവിക്കുവാനുമുള്ള സാമ്പത്തിക സ്ഥിതിയാണ് ഇന്നത്തെ അമേരിക്കന്‍ സ്വപ്നം. മനുഷ്യ നിര്‍മ്മിതമായ തടസ്സങ്ങളില്ലാതെ ഒരു അമേരിക്കന്‍ പൌരന്റെ കുഞ്ഞിനു ജനിച്ചുവളരുവാനും, ആവശ്യമായ നല്ല വിദ്യാഭ്യാസം നേടുവാനും മെച്ചപ്പെട്ടതൊഴില് കണ്ടെത്തുവാനും ഉള്ള അവകാശം എന്നാണ് അതിന്റെ അര്‍ഥം.
കൊയ്ത്തിന്റെയും ആര്‍പ്പിന്റെയും ഉത്സവം എന്നു വിശേഷിപ്പിക്കാവുന്ന “ഹാലൂവിയന് ദിനം” മരിച്ചവരുടെയും ഉത്സവം എന്നാണ് അറിയപ്പെടുന്നത്! ഈ ഒക്ടോബര്‍ 31 ന് പതിവുപോലെ ഹാലൂവിയന് ദിനം എത്തുന്നത് ആര്‍പ്പുവിളികളുമായി ആവുമൊ? അമേരിക്കന്‍ യുവത്വത്തിന് അമേരിക്കന്‍ സ്വപ്നങ്ങളില്‍ ജീവിക്കുവാനുള്ള അവകാശം അത് പങ്കുവയ്ക്കുമൊ? അതൊ മരണത്തിന്റെ നിശ്വാസങ്ങള്‍ മാത്രമാവുമൊ അതുപങ്കുവയ്ക്കുക? തെരുവകള്‍ മൃതരെപ്പോലെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ കൈയ്യടക്കുന്ന പ്രഭാതങ്ങള്‍ ... അരുണോദയത്തിന്റെ പുത്തന്‍ പ്രഭകള്‍ വെള്ളിവെളിച്ചം വാരിവിതറുന്നുമില്ല! ചക്രവാളസീമകള്ക്കപ്പുറെ ഉയരുന്നത് ആശങ്കയുടെ കിരണങ്ങള്‍ മാത്രം.
"ധനത്തിന്റെ കുന്നുകൂടല്‍ കൊണ്ട് ലോകത്തിന്റെ അധീശത്വം കൈയ്യടക്കിയ വാള്‍സ്ട്രീറ്റ് ഇന്ന് ദുര്‍ബലമാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലെ മാറുന്ന അക്കങ്ങളിലേക്ക് അല്ല ഇന്ന് വാള്‍സ്ട്രീറ്റ് എന്നു കേള്‍ക്കുമ്പോള്‍ ലോകം കാതോര്‍ക്കുന്നത്. മറിച്ച് അതിന്റെ തൊട്ടരുകില്‍ സുക്കോട്ടി പാര്‍ക്കില്‍ അമേരിക്കന്‍ യുവത്വം തങ്ങളുടെ നഷ്ടസ്വപ്നങ്ങള്ക്കുത്തരവാദികളായി വാള്‍സ്ട്രീറ്റിലെ കച്ചവടക്കാരെ കുറ്റംവിധിക്കുന്നതിലാണ് ലോകത്തിന്റെ കാതോര്‍ക്കല്‍!"
ധനത്തിന്റെ കുന്നുകൂടല്‍ കൊണ്ട് ലോകത്തിന്റെ അധീശത്വം കൈയ്യടക്കിയ വാള്‍സ്ട്രീറ്റ് ഇന്ന് ദുര്‍ബലമാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലെ മാറുന്ന അക്കങ്ങളിലേക്ക് അല്ല ഇന്ന് വാള്‍സ്ട്രീറ്റ് എന്നു കേള്‍ക്കുമ്പോള്‍ ലോകം കാതോര്‍ക്കുന്നത്. മറിച്ച് അതിന്റെ തൊട്ടരുകില്‍ സുക്കോട്ടി പാര്‍ക്കില്‍ അമേരിക്കന്‍ യുവത്വം തങ്ങളുടെ നഷ്ടസ്വപ്നങ്ങള്ക്കുത്തരവാദികളായി വാള്‍സ്ട്രീറ്റിലെ കച്ചവടക്കാരെ കുറ്റംവിധിക്കുന്നതിലാണ് ലോകത്തിന്റെ കാതോര്‍ക്കല്‍! ന്യൂയോര്‍ക്കില്‍ കിടുകിടെ വിറക്കുന്ന തണുപ്പിന്റെ നാളുകള്‍ തുടങ്ങുകയായി. എന്നാല്‍ സൂക്കോട്ടീപാര്ക്കിനു ചൂടുപിടിക്കുകയാണ്. സുക്കോട്ടീ പാര്‍ക്കിലെ സമരം അമേരിക്കന്‍ യുവത്വത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്കുന്നു. അത് അതിന്റെ ആദ്യപരാജയങ്ങളില് നിന്നും മോചനം നേടുന്നു എന്ന് തോന്നുന്നു. കടന്നുപോയ സെപ്റ്റംബര്‍ 17ന് പരാജയങ്ങളുടെ നടുവില്‍ തുടങ്ങിയ വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം ഇന്ന് മാധ്യമങ്ങള്‍ക്ക് ദിവസം ഒരു വാര്‍ത്ത എങ്കിലും സമരത്തെപ്പറ്റി എഴുതാതെ മുന്നോട്ടുപോകുവാന്‍ ആവാത്തവിധം കുടുതല്‍ ബഹുജനശ്രദ്ധനേടിക്കൊണ്ട് അമേരിക്കയുടെ മറ്റ് പലഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. കടന്നുപോയ മൂന്ന് ആഴ്ചകള്‍ കൊണ്ട് ചുരുക്കം ചില ചെറുപ്പക്കാര്‍ ചേര്‍ന്നുനടത്തിയ ഒരു സമരം ഒരു ബഹുജന പ്രസ്ഥാനമായി മാറുകയും അമേരിക്കയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കു വ്യാപിക്കയും ചെയ്തുകൊണ്ട് അതിന്റെ ജനപിന്തുണയും സ്വീകാര്യതയും വര്‍ദ്ധിപ്പിച്ചിരിക്കയാണ്. അമേരിക്കന്‍ പ്രസിഡന്റിനുപോലും സമരക്കാരുടെ ആവശ്യങ്ങള്‍ തെറ്റാണെന്നുപറയുവാന് കഴിയുന്നില്ല.പ്രതിഷേധിക്കുവാനും സമരം നടത്തുവാനും സര്‍ക്കാരിന്റെയും സിറ്റിയുടെയും മുന്‍കൂര്‍ അനുവാദം ആവശ്യമുള്ള ന്യൂയോര്‍ക്ക് നഗരത്തില്‍ ഒക്ടോബര്‍ ഒന്നിന് ഒരു മുന്നറിയിപ്പുമില്ലാതെ നഗരത്തിലെ മാന്‍ഹട്ടന്‍ ബ്രൂക്ലിന്‍ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ ബ്രൂക്ലിന്‍ പാലത്തിലെ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം ഒരു പ്രതിഷേധ ജാഥയായി നിറഞ്ഞൊഴുകി. എഴുനൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത ആജാഥ അപ്രതീക്ഷിതവും സമരത്തിനു കൂടുതല്‍ കരുത്തുപകരുന്നതുമായിരുന്നു.
അതോടെ സമരം അതിന്റെ നിര്ജ്ജീവാവസ്ഥവെടിഞ്ഞു. അത് കൂടുതല്‍ ജനപിന്തുണ നേടിത്തുടങ്ങി. ജാഥയില്‍ പങ്കെടുത്തവര്‍ അറസ്റ്റുവരിച്ചു. ജാഥക്കുശേഷം അവര്‍ പ്രഖ്യാപിച്ചു, "ന്യൂയോര്‍ക്ക് തണുത്തുറയുന്ന ഈ മഞ്ഞുകാലം തങ്ങള്‍ സമരഭൂമി വിടില്ല. സൂക്കോട്ടിപാര്ക്കില് സമരം തുടരും. ഒപ്പം സമരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കും."
അമേരിക്കയുടെ തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡി.സി, ലോസ് ആഞ്ചലസ്, സാന്‍ ജോസ്, ബ്ബോസ്റ്റണ്, ബാള്‍ട്ടിമോര്‍, ഷിക്കാഗൊ, മലയാളികള്‍ക്കു പ്രിയപ്പെട്ട ഹ്യൂസ്റ്റണ്‍ എന്നിങ്ങനെ പ്രധാനപ്പെട്ട 27ല്‍ അധികം നഗരങ്ങളിലെ യുവാക്കള്‍ സമരം ഏറ്റെടുക്കയും വ്യാപിപ്പിക്കയും ചെയ്തു. Occuppy Wallstreet തുടങ്ങിയ സമയത്തെ പ്രതിസന്ധികളെ അതിജീവിച്ചിരിക്കുന്നു എന്ന് പറയാം. സൂക്കോട്ടി പാര്‍ക്കിലെ സമരത്തിനു ഒരു കൌണ്ടര്‍ തന്നെ ഉണ്ട്. അവിടെ ഇരിക്കുന്ന പ്രവര്‍ത്തക സമരത്തെപറ്റി നിങ്ങളോടു സംസാരിക്കും, നിങ്ങള്‍ക്ക് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് ഇന്ന് അമേരിക്ക നേരിടുന്ന പ്രതിസന്ധിയെപറ്റി ഒരു ക്ലാസ് എടുക്കുവാനും തയ്യാര്‍ ആണ്. സംഭാവനയായി കാശോ ഭക്ഷണമൊ ഒക്കെ നിങ്ങള്‍ക്ക് ആ കൌണ്ടറില്‍ ഏല്പിക്കാം.
ന്യൂയോര്‍ക്ക് പൊലീസ് സമരത്തെ വളരെ കര്‍ശനമായിട്ടാണ് നേരിടുന്നത്. അമേരിക്കയില്‍ പൊലീസ് സ്റ്റേറ്റിന്റെ ഭാഗം അല്ല. മറിച്ച് ഓരോ നഗരത്തിനും കൌണ്ടി എന്ന് അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ പഞ്ചായത്തിനു തുല്യം ആയ പ്രാദേശിക ഭരണകൂടങ്ങളുടേ അധീനതയില്‍ ആണ് പൊലീസ്. കോടീശ്വരനായ ന്യൂയോര്‍ക്ക് മേയര്‍ ബ്ലൂംബര്‍ഗിന്റെ പൊലീസ് പലപ്പോഴും മുളകുപൊടി സ്പ്രേചെയ്തും, പല കാരണങ്ങള്‍ പറഞ്ഞും സമര രംഗത്തുനിന്നും പലരെയും അറസ്റ്റുചെയ്ത് സമരത്തെ തകര്‍ക്കുവാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും അപ്പപ്പോള്‍ അതേപോലെ സോഷ്യല്‍ വെബ്സൈറ്റുകളുടെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ലോകത്തെ തത്സമയം കാട്ടിക്കൊടുത്ത് വാള്‍സ്ട്രീറ്റ് അധിനിവേശപ്രവര്ത്തകര് പ്രതികരിച്ചത് പൊലീസിനും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ക്കും വലിയ തിരിച്ചടി ആയി മാറി.
സമരത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിക്കുനേരെ മുളകുപൊടി സ്പ്രേചെയ്ത ഒരു പൊലീസ് ഓഫീസര്‍ മുന്‍കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേരെയും ഇതര പ്രതിഷേധങ്ങളുടെ നേരെയും നടത്തിയ സമാനമായ ആക്രമണത്തിന്റെ ചരിത്രം തുറന്നു കാട്ടിയും അയാളുടെ വിലാസവും കുടുംബവിവരങ്ങളും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ വിവരങ്ങളും വരെ പരസ്യപ്പെടുത്തിയും സമരസംഘാടകര്‍ നടത്തിയ പ്രചാരണം വലിയ ശ്രദ്ധ നേടുകയും ആ ഓഫീസറോടു വിശദീകരണം ചോദിക്കുവാന്‍ പൊലീസ് ആസ്ഥാനം നിര്ബന്ധിക്കപ്പെട്ടിരിക്കുകയുമാണ്. പൊലീസിന്റെ ആസ്ഥാനത്തേക്കു പ്രവര്‍ത്തകര്‍ പൊലീസ് ആക്രമണത്തിനെതിരെ പ്രതിഷേധജാഥനടത്തി. പൊലീസ് മേധാവി റെ കെല്ലിയുടെ രാജിയാണ് അവര്‍ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് മേയര്‍ ബ്ലുംബര്ഗിനെയും ന്യൂയോര്‍ക്ക് പൊലീസ് മേധാവി റെ കെല്ലിയെയും പ്രതികളാക്കി ബ്രൂക്ലീന്‍ പാലത്തിലൂടെയുള്ള ജാഥക്കുനേരെ മനുഷ്യാവകാശ ലംഘനം നടന്നു എന്നുപറഞ്ഞ് കോടതിയില്‍ കേസുകൊടുക്കുവാന്‍ സമരം തയ്യാറെടുക്കുന്നു.
കടന്നുപോയ ദിനങ്ങളില്‍ ഫാരണ്‍ ഹീറ്റ് 9/11 അടക്കമുള്ള മികച്ച രാഷ്ട്രീയ ഡോക്യുമെന്ററികളുടെ സംവിധായകനും സാമൂഹിക വിമര്‍ശകനുമായ മൈക്കള്‍ മൂറും ന്യൂയോര്‍ക്കിലെ മുന്മേയറുമൊക്കെ സുക്കോട്ടി പാര്‍ക്കിലെത്തി സമരത്തിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. മൈക്കള്‍ മൂര്‍ സുക്കോട്ടി പാര്‍ക്കില്‍ സംസാരിക്കവെ പറഞ്ഞത് അവര്‍ നമ്മുടെ ജനാധിപത്യത്തെ കീഴ്പ്പെടുത്തുവാനും കൊള്ളക്കാരുടെ ഭരണമാക്കി മാറ്റുവാനും ശ്രമിക്കുന്നു എന്നാണ് (they are trying to turn our democracy to kleptocracy!). വിദ്യാഭ്യാസപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കോണല്‍ വെസ്റ്റ്, സംവിധായകയും, നടിയും, ഹാസ്യതാരവും എഴുത്തുകാരിയുമൊക്കെ ആയ റോസന്നാ ബാര്‍, പ്രശസ്ത കനേഡിയന്‍ എഴുത്തുകാരി നവോമി ക്ലെയിന്, ഇക്കണോമിക്സിനുള്ള നൊബേല്‍ സമ്മാനജേതാവ് ജോസഫ് സ്റ്റ്ഗ്ലിറ്റ്സ് എന്നിവര്‍ക്കൊപ്പം പല യൂണിവേഴ്സിറ്റികളില്‍ നിന്നും അദ്ധ്യാപകര്‍ വരുന്നു, സമരത്തിനു പിന്തുണയുമായി!
അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ പോലും സമരത്തെ പിന്തുണച്ചു കൊണ്ട് വൈറ്റ് ഹൌസില്‍ നിന്നും സംസാരിച്ചു. അമേരിക്കന്‍ ജനതയുടെ വര്‍ദ്ധിച്ചുവരുന്ന നിരാശയെ ആണ് സുക്കോട്ടിപാര്‍ക്കിലെ പ്രക്ഷോഭം കാട്ടിത്തരുന്നതെന്ന് പറഞ്ഞുകൊണ്ടാണ്, അദ്ദേഹം തൊഴില്‍ ബില്ലിന്റെ ആവശ്യകതയെപറ്റി സംസാരിച്ചത്. പ്രശസ്ത ചിന്തകനും, ലിംഗ്വിസ്റ്റും, പ്രൊഫസറും ആയ നോം ചോംസ്കി ഒരു പ്രസ്താവനയിലൂടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. "വാള്‍സ്ട്രീറ്റിന്റെ ഗുണ്ടാ മാഫിയ പ്രവര്‍ത്തനം (Gangsterism of Wall Street) അമേരിക്കന്‍ ജനതക്ക് (ലോകത്തിനും) ഗുരുതരമായ ആഘാതം സൃഷ്ടിച്ചതായി കണ്ണുതുറന്നിരിക്കുന്ന ആര്‍ക്കും കാണാം" എന്നു് അതികഠിനമായ രീതിയില്‍ വാള്സ്ട്രീറ്റ്സിനെ ശകാരിച്ചുകൊണ്ടാണ് അദ്ദേത്തിന്റെ പ്രസ്താവനതുടങ്ങുന്നത്.
ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ വംശജനും, ന്യൂയോര്‍ക്ക് ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ സഹസ്ഥാപകനും ജനറല്‍ മാനേജരുമായ അരുണ്‍ ഗുപ്ത വാള്‍സ്ട്രീറ്റ് അധിനിവേശ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരുകൂട്ടം പത്രപ്രവര്‍ത്തകര്‍ക്ക് ഒപ്പംചേര്ന്നുകൊണ്ട് ദി ഒക്കുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നപേരില്‍ ഈ പ്രസ്ഥാനത്തിന്റെ വാര്‍ത്തകളും, നിലപാടുകളും, ഉദ്ദേശവുമൊക്കെ വിശദീകരിക്കുന്ന ഒരു പത്രവും തുടങ്ങി. മര്‍ഡോക്കിന്റെ പ്രശസ്തമായ വാള്‍സ്ട്രീറ്റ് ജേണലിന് ഒരു പാരഡിപോലെ ദി ഒക്കുപ്പൈഡ് വോള്‍സ്ട്രീറ്റ് ജേണല്‍ ഇറങ്ങുന്നു.
ഒക്ടോബര്‍ മൂന്നിന് മെട്രോ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ യൂണിയനുകളുടെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെയും, നഴ്സുമാരുടെയും അടക്കം മദ്ധ്യവര്‍ഗ്ഗത്തിന്റെ തൊഴിലുമായി ബന്ധപ്പെട്ട വിവിധമേഖലകളിലെ 39ല്‍ പരം യൂണിയനുകള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. 5000 ആളുകള്‍ പങ്കെടുത്ത ഒരു വലിയ ജാഥ നടത്തി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുക്കോട്ടിപാര്‍ക്കില്‍ നിന്നും കോളേജുകള്‍ ബഹിഷ്കരിച്ചുകൊണ്ട് തൊഴിലാളി യൂണിയനുകളുടെ സമരത്തില്‍ അണിചേരുവാന്‍ നടത്തിയ ആഹ്വാനം അനുസരിച്ച് ന്യൂയോര്‍ക്ക് നഗത്തിലെയും അതിനു സമീപത്തുള്ള യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും ഒരുമിച്ചുപങ്കെടുത്തുകൊണ്ട് വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം തൊഴിലാളികളുടെയും, വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും എല്ലാം കൂടെയാണെന്നു തെളിയിച്ചു. സമരത്തിനു കിട്ടുന്ന സംഭാവനകള്‍ $65,000 കവിഞ്ഞു എന്ന് അവര്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ പതിനഞ്ചിന് അമേരിക്കക്കുപുറത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 25ല്‍ അധികം നഗരങ്ങളില്‍ വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ ഒരുങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
ലോകം 1930 കളിലേക്കും ലോകമഹായുദ്ധ കാലഘട്ടത്തിലെ പട്ടിണിയുടെയും ഞെരുക്കത്തിന്റെയും സ്ഥിതിയിലേക്ക് വീണ്ടും തിരികെ പോകുവാന്‍ നിര്ബന്ധിതമാവുകയാണൊ? സമരങ്ങളുടെ 1960 കളിലേക്കാണോ അമേരിക്ക കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
"ലോകം 1930 കളിലേക്കും ലോകമഹായുദ്ധ കാലഘട്ടത്തിലെ പട്ടിണിയുടെയും ഞെരുക്കത്തിന്റെയും സ്ഥിതിയിലേക്ക് വീണ്ടും തിരികെ പോകുവാന്‍ നിര്ബന്ധിതമാവുകയാണൊ? സമരങ്ങളുടെ 1960 കളിലേക്കാണോ അമേരിക്ക കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു."
സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകള്‍ എന്നും രാഷ്ട്രീയ മാറ്റത്തിന്റേതും കൂടെ ആയിരുന്നു. അമേരിക്കയിലെ യാഥാസ്ഥിതിക പാര്‍ട്ടി ആയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒത്തുകൂടിയിരിക്കുന്ന റ്റി പാര്‍ട്ടി പ്രസ്ഥാനം എന്ന അതിയാഥാസ്ഥിതിക മുതലാളിത്ത ഗ്രൂപ്പുകള്‍ സമ്പന്നര്‍ക്കുമേല്‍ ടാക്സുകള്‍ ചുമത്തരുതെന്നും ജനക്ഷേമ പദ്ധതികള്‍ക്ക് ഒരു പ്രാധാന്യവും നല്‍കേണ്ടതില്ല എന്നുമൊക്കെ വാദിക്കുകയും അമേരിക്കന്‍ ഗവണ്മെന്റിന്റെ അജണ്ടയായി മാറേണ്ടത് അതുതന്നെയാണെന്ന സമ്മര്‍ദ്ദം ഉയരുകയും ചെയ്യുമ്പോള്‍ അതിനെ ചെറുക്കുവാന്‍ സുക്കോട്ടിപാര്‍ക്കിലെ സമരത്തിന്റെ ആവശ്യങ്ങള്‍ക്കു കഴിയും എന്ന വലിയ പ്രതീക്ഷയിലാണ് പ്രസിഡന്റ് ഒബാമയുടെ ഡെമൊക്രാറ്റിക് പാര്‍ട്ടി. അവരുടെ ഒപ്പം ഉള്ള യൂണിയനുകളെ സമരത്തിനു പിന്തുണയുമായി ഇറക്കി തങ്ങള്‍ സമരത്തിനൊപ്പം എന്ന സന്ദേശം നല്കുവാനുള്ള തന്ത്രപ്പാടിലാണ് ഡെമൊക്രാറ്റുകള്‍. എന്നാല്‍ യുവത്വം ഇത്തരം കാപട്യങ്ങളെ തിരിച്ചറികയും ഒബാമയും കോര്‍പ്പറേറ്റുകള്‍ക്ക് അമേരിക്കയെ വില്ക്കുന്നതില് തുല്യകുറ്റക്കാരന് എന്ന നിലയില്‍ തന്നെ കാണുകയും ചെയ്യുന്നു. അമേരിക്കയിലെ പല കൌണ്ടികളും, സംസ്ഥാന സര്‍ക്കാരുകളും പാപ്പരായിക്കൊണ്ടിരിക്കുന്നു. തൊഴിലാളി യൂണിയനുകള്‍ക്ക് ലേ ഓഫുകളെ ചെറുക്കുവാന്‍ കഴിയാത്തവിധം ഖജനാവുകള്‍ കാലിയായിരിക്കുന്നു. മധ്യവര്‍ഗ്ഗത്തിന്റെ വരുമാനത്തില്‍ നല്ലൊരുപങ്കും ഇന്ന് ആരോഗ്യമേഖലയില്‍ ചെലവഴിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന അദ്ധ്യാപകര്‍, സ്കൂളുകള്‍ അടച്ചുപൂട്ടുന്നതുമൂലം പ്രതിസന്ധിയിലാവുന്ന വിദ്യാര്‍ഥികള്‍, താറുമാറാകുന്ന ആരോഗ്യമേഖല, ഏതുസമയവും അടച്ചുപൂട്ടേണ്ടിവരും എന്ന സ്ഥിതിയില്‍ പോസ്റ്റോഫീസുകള്‍ അങ്ങനെ ജനങ്ങളുമായി നേരിട്ടുബന്ധമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ആഴമുള്ള പ്രതിസന്ധിയില്‍ ; ഇതില്‍ നിന്നും കരകയറുവാന്‍ കഴിയാതെ കുഴയുന്ന സര്‍ക്കാരും!ടൈം മാഗസിന് പറയുന്നത് 29% അമേരിക്കക്കാര്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍ സ്വയം ചെയ്യുന്നു, 28% വീടുവൃത്തിയാക്കല്‍, 23% വീടിന്റെ ചുറ്റുമുള്ള പറമ്പ് വൃത്തിയാക്കലും വെടിപ്പാക്കലും സ്വയം ചെയ്യുന്നു, 21% ആളുകള്‍ തങ്ങളുടെ വാഹനങ്ങളുടെ റിപ്പയറിംഗ് സ്വയം ചെയ്യുന്നു, 15% അമേരിക്കക്കാര്‍ ബാര്‍ബര്‍ഷോപ്പില്‍ പോയി തലമുടിവെട്ടുന്നതു നിര്‍ത്തി സ്വയം ചെയ്യുന്നു, അങ്ങനെ ചെലവുചുരുക്കലിന്റെ ഒരു അമേരിക്ക ആയിമാറിയിരിക്കുന്നു എന്നാണ്. 1950 കളില്‍ വരുമാനത്തിന്റെ 22% ഭക്ഷണത്തിനു ചെലവഴിച്ചിരുന്നുവെങ്കില്‍ ഇന്ന് വെറും 7% മാത്രമാണ് ഭക്ഷണ ചെലവ്. എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് 3 ശതമാനം ആയിരുന്നു ഒരു പൌരന്റെ ചെലവ് എങ്കില്‍ ഇന്ന് 16% ആണ്.
ഷോപ്പിംഗ് മാളുകളിലും മറ്റും സാമ്പത്തിക പ്രതിസന്ധിയിലും നല്ല ചെലവാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ ഒന്നു വിശദമായി പരിശോധിച്ചാല്‍ കാണുവാന്‍ കഴിയുന്നത് അതിസമ്പന്നന്റെ ഷോപ്പിംഗ് ഭ്രമം വര്‍ദ്ധിക്കയും മധ്യവര്‍ഗ്ഗത്തിന്റെ ഷോപ്പിംഗ് 5% താഴെക്കു ചുരുങ്ങുകയും ചെയ്തിരിക്കുന്നു എന്നാണ്. മധ്യവര്‍ഗ്ഗം ഏറ്റവും വിലകുറഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കു തങ്ങളുടെ ഷോപ്പിംഗ് മാറ്റിയിരിക്കുന്നു. അതിനാല്‍ അത്തരം കടകളില്‍ ഷോപ്പിംഗ് കൂടി.
പൊതുമേഖലക്ക് നല്ല പ്രാതിനിധ്യം ഉള്ള ഒരു സാമ്പത്തിക വ്യവസ്ഥിതിയെ തീവ്ര മുതലാളിത്ത വ്യവസ്ഥിതിയിലേക്കു മാറ്റിയത് "തൊഴിലാളിയൂണിയന്‍ തച്ചുടക്കുന്നവന് (Union Bluster)" എന്ന കുപ്രസിദ്ധപേരു നേടിയ അമേരിക്കന്‍ പ്രസിഡന്റ് റോണാള്‍ഡ് റെയ്ഗന്റെ കാലം മുതല്‍ ആരംഭിച്ച് നടപടികളാണ്. പൊതുമേഖലയില്‍ നടന്നിരുന്ന പലതും സ്റ്റേറ്റ് കൈ ഒഴിഞ്ഞു. കുറച്ച് ഗവണ്മെന്റും കൂടുതല്‍ കമ്പനികളും എന്ന നിലയിലേക്കുള്ള ആ യാത്ര ഗ്ലോബലൈസേഷനിലേക്കും അമേരിക്കന്‍ മധ്യവര്‍ഗ്ഗത്തെ തകര്‍ക്കുന്നതിലേക്കും ഒടുവില്‍ ചരിത്രത്തിന്റെ നിയോഗം പോലെ വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനത്തിലേക്കും വരെ എത്തിനില്‍ക്കുന്നു!
ഈ പ്രസ്ഥാനത്തെ വിശ്വാസത്തില്‍ എടുക്കുവാന്‍ പലരും ഇനിയും തയ്യാറായിട്ടില്ല. എന്‍ജിഓകളുടെയും അണ്ണാ ഹസ്സാരെയുടെ സമരത്തിന്റെയും ഒക്കെ രൂപത്തിലും ഭാവത്തിലും തടിച്ചുകൂടിയവര്‍ നടത്തുന്ന സമരം പരാജയപ്പെടും എന്ന് പലരും അഭിപ്രായപ്പെടുന്നു. അത്രമേല്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടതും സോഷ്യലിസ്റ്റ് വിരുദ്ധവുമായ അമേരിക്കന്‍ പൌരബോധത്തിന്റെ ആന്തരികപ്രേരണയാല് ഇത്തരം ഏതു പ്രക്ഷോഭവും പരാജയത്തെ ഉള്ളില്‍ വഹിക്കുന്നു. ഈ കട്ടിലു കണ്ട് പനിക്കേണ്ടന്നര്ത്ഥം!
റിസഷനു ശേഷം യുഎസ് കണ്ട ഏറ്റവും വലിയ പൌരപ്രതിഷേധം മര്‍ഡോക് നെറ്റ്വര്ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സ്പോണ്സര് ചെയ്ത റ്റീ പാര്‍ട്ടി മൂവ്മെന്റ് ആയിരുന്നു എന്നത് ഒട്ടും അതിശയകരമല്ല. ജനം സര്‍ക്കാരിനോട് പിന്തിരിയാനും കമ്പോളത്തെ തനിയെ വിടാനും ആവശ്യപ്പെടുകയായിരുന്നു!
ധനികരായ ഒരുശതമാനം ആളുകള്‍ സ്വത്തിന്റെ 70% കയ്യാളിയാലും അതവരെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടായിരുന്നു, ജനങ്ങള്‍ക്ക്. അമേരിക്കന്‍ സാമ്പത്തിക ഘടനയെക്കുറിച്ചുള്ള ഏതെങ്കിലും തെറ്റായ ധാരണയുടെ പുറത്തല്ല, അങ്ങനെ വിശ്വസിച്ചത് എന്നതാണ് സത്യം. യൂറോപ്യന്മാര് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാലുകുത്തിയതുമുതല്‍ തന്നെ വെട്ടിപ്പിടിച്ചതും അനധികൃതമായി നേടിയതുമായ സമ്പത്തിന്റെ ധാരാളിത്തത്തിലായിരുന്നു, ഈ രാഷ്ട്രത്തിന്റെ ജീവനം. ഇരുലോകമഹായുദ്ധങ്ങള്ക്കും ശേഷം, "ട്രിക്കിള്‍ ഡൌണ്‍ ഇഫക്ട്" വഴിയായോ "പുതിയ ഡീലിന്റെ" സാമൂഹ്യസുരക്ഷാനടപടികളുടെ ഭാഗമായോ ഈ സമ്പത്തിന്റെ ഒരംശം എല്ലാവര്ക്കും ലഭിക്കുകയും ചെയ്തു. ഒരു ശരാശരി അമേരിക്കന്‍ പൌരന്റെ ഇപ്പോഴത്തെ ജീവിതനിലവാരം എത്രമേല്‍ ഉയര്‍ന്നതാണെന്ന് മനസ്സിലാക്കാനാവുക, അതേ പോലെ ജീവിക്കാന്‍ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും അവസരം ലഭിക്കുന്ന പക്ഷം അതിനാവശ്യമായ റിസോഴ്സിന് ഭൂമിസമാനമായ അഞ്ചുഗ്രഹങ്ങള്‍ കൂടി വേണ്ടിവരുമെന്ന് അറിയുമ്പോഴാണ്. യാഥാസ്ഥിതികനായ ഒരു യുഎസ് പൌരന് "Occuppy WallStreet" പ്രക്ഷോഭകരെ വീക്ഷിക്കുന്നത് കമ്മ്യൂണിസത്താല്‍ കണ്ണുമഞ്ഞളിച്ച ഒരുപറ്റം വട്ടുകേസുകള്‍ എന്ന നിലയ്ക്കാവും എന്നതാണ് സങ്കടകരമായ വസ്തുത... :(
സോഷ്യലിസം, കമ്മ്യൂണിസം എന്നീ ആശയങ്ങളെ അങ്ങേയറ്റം അറപ്പോടും വെറുപ്പോടും കാണുവാന്‍ പാകപ്പെടുത്തിയെടുത്ത ഒരു സമൂഹമാണു അമേരിക്കയില്‍ ഉള്ളത്. ഈ പാകപ്പെടുത്തല്‍ നടത്തിയത് കാല്‍ക്കുലേറ്റഡ് മീഡിയ പ്രൊപ്പഗാന്‍ഡകള്‍ വഴിയാണു താനും. സിനിമയടക്കം സകല മാദ്ധ്യമങ്ങള്‍ക്കും ഈ പ്രചാരണങ്ങളില്‍ പങ്കുണ്ട്.
ഓരോ കാലത്തും അമേരിക്കന്‍ ജനതയുടെ മുന്നിലേക്ക് ഒരു സാങ്കല്പിക ശത്രുവിനെ എറിഞ്ഞു കൊടുത്ത് അവരില്‍ ഭീതിയും വെറുപ്പും ഉണ്ടാക്കുക എന്ന തന്ത്രം മുതലാളിത്ത മാദ്ധ്യമകോക്കസ് വളരെ ഭംഗിയായി ചെയ്തുവരുന്നുണ്ട്. പുതിയ കാലത്തിന്റെ ശത്രു മുസ്ലിങ്ങളും, ഇസ്ലാമും ആണെന്നത് നമുക്കറിയാം.
ഇതിന്റെ എല്ലാം പുറമെ, തുടക്കത്തില്‍ പറഞ്ഞ "ദി അമേരിക്കന്‍ ഡ്രീം" എന്ന മോഹനസങ്കല്പത്തിന്മേലാണു അമേരിക്കയിലെ സാധാരണ ജനതയുടെ ജീവിതം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. എത്ര പാമരനായാലും ഒരു ദിവസം "വില്‍ മേക്ക് ഇറ്റ് ബിഗ്" എന്ന പ്രതീക്ഷയിലാണു ജനം മുന്നോട്ട് പോകുന്നത്. ഈ പ്രതീക്ഷ നിലനിര്‍ത്താന്‍ വേണ്ടി ഇടയ്ക്കിടെ "മേഡ് ഇറ്റ് ബിഗ്" കാറ്റഗറിയില്‍പ്പെട്ട ചിലരുടെ നിറം പിടിപ്പിച്ച കഥകളും, സിനിമയും, സീരിയലും ഒക്കെ വന്നുകൊണ്ടിരിക്കും.
"മേക്ക് ഇറ്റ് ബിഗ്" എന്ന സ്വത്ത് സമ്പാദന ഫിലോസഫിയുടെ ഭാഗമായ ചൂഷണം, തട്ടിപ്പ്, അഴിമതി ഇതൊക്കെ കണ്ടില്ലെന് നടിച്ച് സ്മൂത്ത് സെയിലിങ്ങ് സാധ്യമാക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോള്‍ മാത്രമായിരിക്കണം സര്‍ക്കാരിന്റേത് എന്നതാണു പൊതുവെ ആറ്റിറ്റ്യൂഡ്.
സിവില്‍ റൈറ്റ്സ് മൂവ്മെന്റ് പോലെ സോഷ്യല്‍ കോസിനുവേണ്ടിയുള്ള ഒരു മുന്നേറ്റവും ജനപിന്തുണയും സാമ്പത്തിക സമത്വത്തിനുവേണ്ടിയുള്ള (അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ക്ക് വേണ്ടിയുള്ള) സമരങ്ങളില്‍ പ്രതീക്ഷിക്കുന്നത് വെറുതെയാവും എന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്. രൂക്ഷമായ സാമ്പത്തിക അസമത്വവും ഗ്രീഡി കാപിറ്റലിസത്തിന്റെ മുഖമുദ്രയാണ്.
വാര്‍ത്തകള്‍ നല്കാന് ഒരുവശത്ത് നിര്‍ബന്ധിതമാകുമ്പോള്‍ പോലും ഈ വാള്‍സ്ട്രീറ്റ് സമരം ഇവിടുത്തെ മാദ്ധ്യങ്ങള്‍ കഴിയുന്നത്ര മറച്ചുവയ്ക്കുന്നുണ്ട്. മാദ്ധ്യമപരിലാളനയില് അരങ്ങേറിയ അണ്ണാ ഹസാരെ സമരവുമായി ഇതിനുള്ള വ്യത്യാസവും അവിടെയാണ്. അമേരിക്കന്‍ സങ്കല്‍പ്പമനുസരിച്ച് അല്പസ്വല്പം ലെഫ്റ്റ് ലീനിങ്ങ് എന്ന് തോന്നിയിരുന്ന എന്‍.പി.ആര് പോലും ഇതിനു വേണ്ടത്ര കവറേജ് കൊടുത്തിട്ടില്ല. എന്‍.പി.ആറിനെ ഡി-പൊളിറ്റിസൈസ് ചെയ്യുക എന്നതാണു തന്റെ പ്രധാന ജോലി എന്ന് പുതിയ സി.ഇ.ഓ പറയുകയും ചെയ്തു. സാമ്പത്തിക അസമത്വത്തിന്റെ ഒപ്പം അരാഷ്ട്രീയതയും ചേരുന്നത് കൊണ്ട് ഇവരെയൊക്കെ ഈ "ഡ്രീമി" ലൈഫില്‍ നിന്ന് വലിച്ച് പുറത്തിടുക തികച്ചും ദുഷ്കരം എന്നാണ് ഈ പ്രതിഭാസത്തെ വിലയിരുത്തുന്നവരുടെ വാദം.
നടേ പറഞ്ഞതുപോലെ സോഷ്യലിസവും കമ്യൂണിസവും വെറുപ്പോടും അറപ്പോടും മാത്രം കാണുവാന്‍ പാകപ്പെടുത്തി എടുക്കപ്പെട്ട ഒരു സമൂഹം ഇത്തരം സമരങ്ങള്‍ക്ക് തുനിയുമ്പോള്‍ സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍ എന്നൊക്കെയുള്ള വിളിപ്പേരിനു മുന്നില്‍ തന്നെ ഭയപ്പെട്ടു പത്തിമടക്കും എന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. പ്രത്യേക അജണ്ടകള്‍ ഒന്നും ഇല്ലാതെ പ്രത്യേക ആവശ്യകതകള്‍ ഒന്നും മുന്നൊട്ടുവയ്ക്കാതെ എങ്ങനെ ഒരു സമരം വിജയിക്കും എന്നു ചോദിക്കുന്നവര്‍ ഉണ്ട്. സമരസമിതി പറയുന്നത് ഈ സമരത്തിന്റെ വിജയം തന്നെ ഇതിനു ഒരു പ്രത്യേക അജണ്ടയും ഡിമാന്റും ഇല്ലാ എന്നതാണ് എന്നാണ്.
ഒരു പ്രത്യേക കാര്യത്തിനുവേണ്ടിയാണ് ഇപ്പോള്‍ സമരം നടക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കുവാനും തകര്‍ക്കുവാനും എളുപ്പമാണ്. എന്നാല്‍ സാമ്പത്തിക അസമത്വത്തിന്റെ മുന്നില്‍ തകരുന്ന മനുഷ്യരുടെ ആവശ്യങ്ങള്‍ പലതാണ്. അതിനെ എല്ലാം ഏകോപിപ്പിച്ച് ഒരു അജണ്ടക്കുവെളിയില് ഓരോ ആവശ്യങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയുള്ള ഒരു സമരത്തിനുമാത്രമെ പ്രസക്തി ഇപ്പോള്‍ ഉള്ളൂ എന്നതാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മറുപടി.
കഴിഞ്ഞ മാസം വെരിസോണ്‍ കമ്യൂണിക്കേഷനില്‍ നടന്ന ഒരു സമരം ശ്രദ്ധിച്ചിരുന്നോ? നാല്പതിനായിരത്തോളം തൊഴിലാളികളാണ് രണ്ടാഴ്ച പണി മുടക്കിയത്. അമേരിക്കയുടെ സമീപ ചരിത്രത്തിലെ ഏറ്റവും സംഘടിതമായ തൊഴിലാളി സമരമായിരുന്നു അത്. സമരം പൂര്‍ണമായും വിജയമൊന്നുമായിരുന്നില്ല. പക്ഷേ, അതൊരു സൂചനയാണെന്നു തോന്നുന്നു. കഴിഞ്ഞ മാസം ജിഎമ്മിലേയും, ഫോര്‍ഡിലേയും യൂണിയനുകള്‍ സമരം ചെയ്യുമെന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് ഫോര്‍ഡിലെ യൂണിയനുമായി മാനേജ്മെന്റ് താത്കാലിക സമാധാന കരാറിലെത്തി.
"അമേരിക്കക്ക് ഇനി പോരാടുവാനുള്ള യുദ്ധം അമേരിക്കന്‍ മണ്ണിലാണ്. സാമ്രാജ്യത്വത്തിന്റെ സ്വന്തം പ്രജകളോട്, കാലാവസ്ഥാവ്യതിയാനത്തോട്, പുതുതായി ഉയര്‍ന്നുവരുന്ന ഏഷ്യന്‍ ശക്തികള്‍ ഉദ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഒരു മാര്‍ക്കറ്റ് ആയി മാറുന്നതിനെതിരെ, അങ്ങനെ അമേരിക്കന്‍ സാമ്രാജ്യം തങ്ങളുടെ മണ്ണില്‍ സ്വന്തം പ്രതിബിംബത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ കുഴഞ്ഞ് ശത്രു ആര് എന്ന് അറിയാതെ സ്വന്തം മണ്ണില്‍ യുദ്ധത്തില്‍ ആണ്!"
ഇത് സാധ്യതകളുടെ ഒരു പരീക്ഷണ ശാലയാണ്. ഒത്തിരി പുതിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്ന ഒരു ഗ്രാസ് റൂട്ട് പ്രസ്ഥാനം മാത്രമാണിത്, ഇതില്ലാതെ ഒരു ശക്തമായ പ്രസ്ഥാനം സാധ്യമല്ല; അതിനുള്ള അരങ്ങേറ്റമാണിത് എന്നാണവര്‍ വാദിക്കുന്നത്. പ്രതിഷേധിക്കുന്നവര്‍ നിരവധി ആശയങ്ങള്‍ ആണു മുന്നോട്ടുവയ്ക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വ്യക്തിയുടെ മാനം നല്‍കുന്നത് അവസാനിപ്പിക്കുക (end corporate personhood), സ്റ്റോക്ക് വില്പനക്കു ടാക്സ് ഏര്‍പ്പെടുത്തുക, ബാങ്കുകളെ ദേശസാത്കരിക്കുക, ആരോഗ്യപരിപാലനം സാമൂഹികവത്കരിക്കുക, സര്‍ക്കാര്‍ ജോലികള്‍ക്ക് സാമ്പത്തിക സഹായം നല്കി സംരക്ഷിക്കുക, തൊഴിലാളി സംഘടനകള്‍ക്കുമേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, സിറ്റികളിലെ ബാങ്കുകള്‍ ഏറ്റെടുക്കുവാന്‍ ഒരുങ്ങുന്ന വീടുകള്‍ സാമൂഹിക ഭവനങ്ങള്‍ ആക്കി മാറ്റുവാന്‍ അനുവദിക്കുക, ഒരു പരിസ്ഥിതി അനുയോജ്യമായ ഹരിത സാമ്പത്തിക വ്യവസ്ഥ ഒരുക്കുക എന്നിങ്ങനെ നിരവധി സോഷ്യലിസ്റ്റ് ആശയങ്ങള്‍കൊണ്ടു നിറഞ്ഞ ആവശ്യങ്ങള്‍ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നു. അലബാമയിലെ മോണ്ട് ഗോമറിയില്‍ റോസ പാര്‍ക്കര്‍ നടത്തിയ ആ പഴയ ബസ് യാത്ര ഓര്‍മ്മയില്ലെ? തണുത്തുറഞ്ഞുപോയ സിവില്‍ റൈറ്റ്സ് മൂവ്മെന്റിന് ഉജ്ജ്വലമായ തിരിച്ചുവരവിനു വഴിയൊരുക്കിയ റോസാ പാര്‍ക്കറുടെ അറസ്റ്റ്! ഈ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ഒക്കെ ഇങ്ങനെ ആറിതണുത്തുറഞ്ഞ നിലയില്‍ നിന്നും ഉദിച്ചുയരുന്നതിന്റെ ഒത്തിരി ചരിത്രം ഉണ്ട്. എബ്രഹാം ലിങ്കന്റെ കാലത്തെ സിവില്‍ വാര്, മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ പ്രശസ്തമായ വിയറ്റ്നാം വിരുദ്ധ പ്രസംഗം, ഇങ്ങനെ പലതും ഐസ് കട്ടകള്‍ മൂടിയ അഗ്നിപര്‍വ്വതങ്ങള്‍ ആയിരുന്നില്ലെ? ഒരു പക്ഷെ നാളെ വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം ആവും ചരിത്രം കുറിക്കുവാന്‍ പോകുന്നത്! പ്രക്ഷോഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇനി ഒരു റോസാപാര്ക്കറും, മാര്ട്ടിന് ലൂഥര്‍ കിംഗും ഒക്കെയാണ് ആവശ്യം. അതേ, അമേരിക്ക ഒരു മെസഞ്ചറെ കാത്തിരിക്കുകയാണ്, ഈ പ്രക്ഷോഭത്തെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുവാന്‍!ഒരു വശത്തുനിന്നും ആന്തരിക സാമ്പത്തിക പ്രതിസന്ധിയുടെ തീച്ചൂളയില്‍ ഈ ശിശിരത്തിന്റെയും ഹേമന്തത്തിന്റെയും രാവുകളില്‍ അമേരിക്ക വെന്തുരുകുകയാണ്. മറ്റൊരു വശത്ത് ആഗോളതാപവ്യതിയാന വാര്‍ത്തകള്‍ ന്യൂയോര്‍ക്കിനെ വിറപ്പിക്കയാണ്. ലോകത്തിന്റെ അങ്ങേകോണില്‍ നിന്നും തിരികെ എത്തുന്ന സൈന്യത്തെ ഒരു പുത്തന്‍ യുദ്ധം അഭ്യസിപ്പിക്കുവാന്‍ ഭരണകൂടത്തിനുമുന്നില്‍ പെന്റഗണ്‍ നിര്‍ദ്ദേശം വച്ചുകഴിഞ്ഞു. കാലാവസ്ഥാവ്യതിയാനം മൂലം പ്രപഞ്ചശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ അതിനെ നേരിടുവാന്‍ ...
അമേരിക്ക നിരന്തരമായി യുദ്ധത്തിലാണ്. ഭീകരവാദത്തോടുള്ള അമേരിക്കന്‍ യുദ്ധം ജോര്‍ജ്ജ് ബുഷിന്റെ പടിയിറക്കത്തോട് അസ്തമിച്ചു. എന്നാല്‍ പുതിയ യുദ്ധഭൂമികകള് തുറക്കുകയാണ്. അമേരിക്കക്ക് ഇനി പോരാടുവാനുള്ള യുദ്ധം അമേരിക്കന്‍ മണ്ണിലാണ്. സാമ്രാജ്യത്വത്തിന്റെ സ്വന്തം പ്രജകളോട്, കാലാവസ്ഥാവ്യതിയാനത്തോട്, പുതുതായി ഉയര്‍ന്നുവരുന്ന ഏഷ്യന്‍ ശക്തികള്‍ ഉദ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഒരു മാര്‍ക്കറ്റ് ആയി മാറുന്നതിനെതിരെ, അങ്ങനെ അമേരിക്കന്‍ സാമ്രാജ്യം തങ്ങളുടെ മണ്ണില്‍ സ്വന്തം പ്രതിബിംബത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ കുഴഞ്ഞ് ശത്രു ആര് എന്ന് അറിയാതെ സ്വന്തം മണ്ണില്‍ യുദ്ധത്തില്‍ ആണ്!
രണ്ടു ലക്ഷ്യം മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് വാള്‍സ്ട്രീറ്റ് സമരത്തിന്റെ പേരില്‍ ന്യൂയോര്‍ക്ക് സിറ്റി അതിന്റെ പോലീസിനു ഓവര്‍ടൈം ജോലിക്കു നല്‍കേണ്ടി വന്നിരിക്കുന്നത്. വാള്‍സ്ട്രീറ്റിന്റെ തകര്‍ച്ചയില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ടാക്സിലൂടെയുള്ള 20% വരുമാനം ആണ് ഒലിച്ചുപോയിരിക്കുന്നത്. വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം ഒരു പക്ഷെ പരാജയപ്പെട്ടേക്കാം. എന്നാല്‍ അത് ആഘോഷിക്കുവാന്‍ ഒരു സാമ്രാജ്യത്വശക്തി ബാക്കിയുണ്ടാവുമൊ? പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയായി ജനമനസ്സുകളില്‍ കനല് വിതറി ഒരു പുത്തന്‍ അമേരിക്കയുടെ പിറവിയിലേക്ക് അത് മുന്നേറും എന്ന് നമുക്ക് പ്രത്യാശിക്കാം!
ന്യൂ യോര്‍ക്കില്‍ നിന്ന്
റെജി പി ജോര്‍ജ്
malayal.am
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ