2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ബര്‍ണാഡ്ഷായും ഐന്‍സ്റ്റീനും പിന്നെ കമ്യൂണിസ്റ്റ് പാര്‍ടിയും


http://jagrathablog.blogspot.in/2012/02/blog-post_4653.html


ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ മോചനത്തിന് വിശ്വപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ ഇടപെടുക, ലോകസാഹിത്യത്തിലെ പ്രതിഭാചക്രവര്‍ത്തിയായ ബര്‍ണാഡ്ഷായും എച്ച് ജി വെല്‍സും കമ്യൂണിസ്റ്റുകാര്‍ക്കായി ശബ്ദമുയര്‍ത്തുക.. പി സി ജോഷിയും മുസാഫിര്‍ അഹമ്മദും എസ് വി ഘാട്ടെയും അധികാരിയും അടക്കമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ നായകരെ രക്ഷിക്കാന്‍ ഇവരൊന്നിച്ച് ആവശ്യപ്പെട്ടതറിയുക. ചരിത്രത്തിലെ ആവേശജനകവും വികാരഭരിതവുമായ ഒരുപാടേടുകള്‍ ഇന്നലെകളിലുണ്ട്. അതറിയാന്‍ , കാണാന്‍ , വായിക്കാന്‍ മാര്‍ച്ചില്‍ കോഴിക്കോട്ടേക്ക് വരിക. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശനം ഇന്നലെകളിലെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നിലവറകള്‍ നിങ്ങള്‍ക്ക് തുറന്നുതരും. അഞ്ചിന് പ്രദര്‍ശനം ആരംഭിക്കും.

സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ മുഖ്യാധാരാ ചരിത്രപുസ്തകങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കാണില്ല. കാരണം കമ്യൂണിസ്റ്റുകാരെ അട്ടിമറിക്കാരും ചാരന്മാരുമായി സ്വാതന്ത്ര്യസമരകാലത്ത് മുദ്രകുത്താന്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗമുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളം വിപ്ലവകാരികളായ കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളാണെന്ന് വിളംബരംചെയ്ത് വേട്ടയുമാരംഭിച്ചു. നമ്മുടെ ഔദ്യോഗിക ചരിത്രങ്ങളില്‍ അതിനാല്‍തന്നെ കമ്യൂണിസ്റ്റുകാര്‍ പ്രതിയായ മീററ്റ് ഗൂഢാലോചനാകേസ് വലിയ ഭീകരപ്രവര്‍ത്തനമായാണ് അവതരിപ്പിക്കപ്പെടാറ്. മീററ്റ് ഗൂഢാലോചനാ കേസ്, പെഷവാര്‍ ഗൂഢാലോചനാ കേസ്, കാണ്‍പൂര്‍ ഗൂഢാലോചനാ കേസ്... ചരിത്രപുസ്തകങ്ങളില്‍ വായിച്ചുപോയ ഈ കേസുകള്‍ എന്താണ്? കമ്യൂണിസ്റ്റുകാര്‍ എന്ത് ഗൂഢാലോചനയാണ് സംഘടിപ്പിച്ചത്. ഭീകരവാദികളും അട്ടിമറിക്കാരുമായി കമ്യൂണിസ്റ്റുകാരെ വേട്ടയാടിയതിന്റെ യാഥാര്‍ഥ്യമെന്ത്.... നിറംപിടിപ്പിച്ച നുണകള്‍ക്ക് പിന്നിലെ ചരിത്രവസ്തുതകളിതാ ശരിയായറിയാം, ചരിത്രപ്രദര്‍ശനത്തിലൂടെ. മുഖ്യധാരാചരിത്രങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കെട്ടിഎഴുന്നള്ളിക്കുന്ന നുണകള്‍ ഇന്നത്തെ വലതുപക്ഷ മാധ്യമങ്ങളിലേതിലും ഭീകരമായിരുന്നു എന്ന് മനസിലാക്കാനും കാണ്‍പൂരിന്റെ, മീററ്റിന്റെ, പെഷവാറിന്റെ ഉള്ളറകള്‍ .... അന്ന് വേട്ടയാടപ്പെട്ട ധീരന്മാരുടെ വിശദാംശങ്ങള്‍ പഠിക്കാനും സഹായിക്കും പ്രദര്‍ശനം.

1929-ലാണ് മീററ്റ് ഗൂഢാലോചനാ കേസ്. ബ്രിട്ടീഷ് ചക്രവര്‍ത്തിയെ നിഷ്കാസിതനാക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. "ബോള്‍ഷെവിക് വിപത്ത്" തടയാന്‍ കമ്യൂണിസ്റ്റുകാര്‍ , തൊഴിലാളി-കര്‍ഷക പാര്‍ടി പ്രവര്‍ത്തകര്‍ , ദേശീയവാദികള്‍ എന്നിവരെ അറസ്റ്റുചെയ്യുകയായിരുന്നു. 31 പ്രതികളില്‍ 18 കമ്യൂണിസ്റ്റുകാര്‍ , 7 എഐസിസി മെമ്പര്‍മാര്‍ . മുസാഫിര്‍ അഹമ്മദ്, എസ് വി ഘാട്ടെ, ജി അധികാരി, എസ് എ ഡാങ്കെ, ബഞ്ചമിന്‍ ബ്രാഡ്ലി, ഫിലിപ്സ് പ്രാറ്റ്, പി സി ജോഷി എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ , ഹാരോള്‍ഡ് ലാസ്കി, എച്ച് ജി വെല്‍സ്, ബര്‍ണാഡ് ഷാ, റൊമാന്‍ റോളങ് എന്നിവര്‍ പ്രതികളെ മോചിപ്പിക്കാനാവശ്യപ്പെട്ട് അന്ന് രംഗത്തുവന്നു. ഗാന്ധിജിയും നെഹ്റുവും പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്നു. മോത്തിലാല്‍ നെഹ്റുവും മുഹമ്മദാലി ജിന്നയും അന്ന് കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി കോടതിയില്‍ വാദിച്ചതും സ്വാതന്ത്ര്യസമരം തങ്ങളുടെ കുത്തകയാണെന്ന് ധരിക്കുന്നവര്‍ മൂടിവയ്ക്കുന്ന വസ്തുതകള്‍ . പെഷവാര്‍ , കാണ്‍പൂര്‍ ഗൂഢാലോചനാകേസുകളുടെ വിശദാംശങ്ങളും പ്രദര്‍ശനത്തിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ