1990 കളില്‍ അന്നത്തെ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ വായില്ല കുന്നില്‍ മന്‍മോഹന്‍ സിംഗ് നമ്മുടെ രാജ്യത്തേക്ക് പുതിയൊരു നയം കെട്ടിയിറക്കി.അമേരിക്കയും അവരുടെ പിണിയാളുകളും കൂട്ടിനു ലോകബാങ്കും നടപ്പില്ലാക്കിയ ആഗോളവത്കരണമായിരുന്നു അത്.ഈ നയം നടപ്പിലാക്കുമ്പോള്‍ വായില്ല കുന്നിലപ്പന്‍ രാജ്യത്തെ അടിസ്ഥ ന വര്‍ഗ്ഗത്തോടുപറഞ്ഞത് പുതിയ നയം നടപ്പകുന്നതോടുകൂടി നിങ്ങളുടെയെല്ലാം ജീവിതം സ്വര്‍ഗ്ഗ തുല്യമാകാന്‍ പോകുന്നു.
അന്നുതന്നെ ഈ നടപടിയെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തു.പക്ഷെ വികസന വിരോധികള്‍ എന്നുവിളിച് നമ്മളെ കളിയാക്കി.ഇന്ന് ഈ നയം നടപ്പാക്കിയ എല്ലാ രാജ്യങ്ങളും തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് കാണുന്നത്.പണം ഉള്ളവന്റെ പറുദീസയായ പാരിസ് ഇന്ന് തൊഴിലാളി പണിമുടക്കുകള്‍ കൊണ്ടു സ്തംഭിച്ചിരിക്കുകയാണ്.വീട്ടമ്മമാര്‍ മുതല്‍ എല്ലാ തുറയില്‍ പെട്ടവരും ഇന്ന് തെരുവില്‍ ഇറങ്ങി ജീവിതസമരം നടത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

അമേരിക്കക്ക് എന്നും പിന്തുണനല്‍കിയിരുന്ന ഗ്രീസ് സാമ്പത്തികമായി നിന്ക്കകള്ളിയില്ലാതെ നട്ടം തിരിയുകയാണ്.എന്തിനേറെ പറയണം തലതൊട്ടപ്പന്‍ അമേരിക്ക നിലയില്ല കയത്തിലേക്ക് താഴുകയാണ്.ഇതൊക്കെയാണെങ്കിലും നമ്മുടെ രാജ്യം ഭരിക്കുന്ന കോണ്ഗ്രസ് എന്ന നട്ടെല്ലില്ല ജിവിക്കും അതിന്റെ കുട്ടികള്‍ക്കും ഇതൊന്നും കാണാന്‍ കഴിയുന്നില്ല .
മുതലാളിത്ത രാജ്യങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മറ്റൊന്നല്ല.പുതിയ നയം നടപ്പാക്കിതുടങ്ങിയിട്ട് ഇരുപതു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ അടിസ്ഥാനവര്‍ഗ്ഗം ജീവിക്കാന്‍ നെട്ടോട്ടമോടുകയാണ്.കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റെക്കോര്‍ഡ് ബ്യുറോ യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഇവിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞിരിക്കുന്നു. ഇവരെല്ലാം തന്നെ കടക്കെണിമൂലം ആത്മഹത്യ ചെയ്തവരാണ്.

വിദര്‍ഭ നമ്മുടെ പരുത്തിയുടെ കലവറ ആയിരുന്നെങ്ങില്‍ ഇന്ന് നമുക്ക് അവിടങ്ങളിലെ കൃഷിസ്ഥലത്ത് കാണാന്‍ കഴിയുന്നത് മരിച്ച (അല്ലെങ്ങില്‍ കൊണ്ഗ്രസ്സുതമ്പുരാന്‍മാര്‍ കൊന്നുതള്ളിയ) കര്‍ഷകരുടെ ശവകല്ലറകളാണ്.ഹിന്ദുവിന്റെ ഗ്രാമിന വാര്‍ത്താവിഭാഗം തലവന്‍ സായിനാഥ് നടത്തിയ പഠനത്തില്‍ അദ്ദേഹം കണ്ടെത്തിയത് നമ്മുടെ രാജ്യത്തെ കര്‍ഷകരില്‍ 38 % കാര്‍ഷികജോലി ഉപേക്ഷിച്ചു പറയാന്‍ അറക്കുന്ന പണിവരെ ചെയ്തുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ നരഗതുല്യമായ ജിവിതം നയിക്കുന്നു എന്നാണ്.
കാര്‍ഷിക സംസ്ഥാനമായ പഞാബില്‍ ഇന്ന് കര്‍ഷകന്‍ ടേണ്‍ അനുസരിച്ച് ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.കാര്‍ഷിക മേഘലയെ സംരക്ഷിക്കുന്നതിനു പകരം ഉദരവത്കരണത്തിന്റെ പേരില്‍ വന്‍കിട കുത്തകകള്‍ക്ക് ആരംഗത്തെ അടിയറ വക്കുകയാണ് മന്‍മോഹന്‍ ചെയ്തത്.
യു പി യിലെ ഒരു ഗ്രാമത്തില്‍ മാത്രം വിശന്നു മരിച്ചത് നൂറുകണക്കിന് സ്ത്രീകളാണ്.ആ സംസ്ഥാനത്തില്‍ ഇന്ന് സ്ത്രികളെ കുട്ടികളെ വില്‍ക്കുന്ന ചന്തകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ സംസ്ഥാനത്തെയാണ് അമ്മ മഹാറാണിയും അഭിനവ രാജകുമാരനും പ്രതിനിധാനം ചെയുന്നത് എന്നത് വിരോധാഭാസമാണ്.റോഡ് ഷോ നടത്തി രാജ്യത്തെ കബളിപ്പിക്കുന്ന ഇവരുടെ കള്ളത്തരം തിരിച്ചറിയുക തന്നെചെയ്യും.അവശേഷിക്കുന്ന കര്‍ഷകന്‍ എങ്ങിനെയെങ്കിലും ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവന്റെ ശവപ്പെട്ടിക്കു അവസാന അണിയെന്നനിലക്ക് ആകെയുണ്ടായിരുന്ന അനുകൂല്യമായ വളം സബ്സിഡിയും എടുത്തുകളയുന്നു.
പട്ടിണി നമ്മുടെ രാജ്യത്തെ നമ്മുടെ രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതിയെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട്‌കള്‍ ഒട്ടും ആശാവഹമായതല്ല.കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം രണ്ടര ലക്ഷം ഗര്‍ഭിണികള്‍ പോഷകാഹാര കുറവ് മൂലം മരിച്ചുവീഴുന്നു എന്നും,കുട്ടികളില്‍ നാല്‍പ്പതു ശതമാനത്തിനുമുകളില്‍ വിളര്‍ച്ചയും ഭാരമില്ലയ്മയും ഉള്ളവരാണെന്നും എടുത്തുപറയുന്നു.ലോകാരോഗ്യ സംഘടന പറയുന്നത് ലോകത്ത് പോഷകാഹാരകുറവു കൊണ്ടു മരണത്തിനു കീഴടങ്ങുന്ന നവജാത ശിശുക്കളില്‍ 35 % നവും നമ്മുടെ രാജ്യത്തു നിന്നാണ് എന്നാണ്. ഗ്രാമീണ മേഘലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതായിരിക്കുന്നു.തൊഴിലാളികളുടെ സ്ഥിതി മറ്റൊന്നല്ല, ദേശീയ സാമ്പത്തിക കമ്മിഷന്‍ പറയുന്നത് ഇവിടുത്തെ എഴുപതു ശതമാനം തൊഴിലാളികളുടെ ദിവസവരുമാനം കേവലം 16 ക്കും 20 രൂപക്കും ഇടയില്‍ മാത്രമാണെന്നാണ്.
നന്നായി മരിക്കാന്‍ മിനിമം 100 രൂപ വേണ്ട ഈ കാലത്ത് ഭൂരിപക്ഷ തൊഴിലാളികള്‍ ചുരുങ്ങിയ ഈ വരുമാനത്തില്‍ വേണം കുടുംബം പുലര്‍ത്താന്‍.ഉള്ള തൊഴില്‍ മേഖല ഒന്നൊന്നായി വിറ്റുതുലക്കുകയാണ്.ബി എസ് എന്‍ എല്‍ , റെയില്‍വേ, നവരത്ന സ്ഥാപങ്ങള്‍ അങ്ങിനെ പോകുന്നു പട്ടിക. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള ഒരു രാജ്യത്താണ് സര്‍ക്കാര്‍ ഉള്ള തൊഴിലുകൂടി ഇല്ലാതാക്കുന്നത്.
സമ്രാജ്യത്തെ കുത്തക മുതലാളിക്ക് വേണ്ടി എന്തും ചെയ്തുകൊടുക്കുക അവന്റെ ലാഭം വര്‍ധിപ്പിക്കാന്‍ തൊഴിലാളിയെ കുരുതി കൊടുക്കാന്‍ അവനെ സഹായിക്കുക. അതിന്റെ ഭാഗമായി തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരതിലെല്ലാം ജീവിക്കാനുള്ള അവകാശത്തെ അധിക്കാരം ഉപയോഗിച്ച് അടിച്ചമാര്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് തൊഴിലാളികളുടെ കടമയാണ്. നല്ലൊരു നാളെ നമ്മുടെ വെറും സ്വപ്നമല്ലെന്നും അത് ഞങ്ങടെ അവകാശമാണെന്നും അത് ഞങ്ങള്‍ നേടുകതന്നെ ചെയ്യുമെന്നും പ്രഖ്യാപിക്കുന്ന ദിവസം കോടിയാണ് ഈ വരുന്ന 28 .ഈ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തോല്‍പ്പിക്കുന്നത് നിങ്ങളുടെ അടുത്ത തലമുറയെ തന്നെയാണെന്ന് മനുസ്സിലാക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ